തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമാണെന്നു സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നടപടിയില്ല. സേനയിൽ നിലവിലെ അംഗസംഖ്യയുടെ 70% കൂടി വർധിപ്പിക്കണമെന്നാണ് ഡിജിപി കണക്കുകൾ സഹിതം നിർദേശിച്ചത്. 484 പൊലീസ് സ്റ്റേഷനുകളിലായി സിപിഒ മുതൽ എസ്എച്ച്ഒ വരെ 21,482 പേരാണ് ആകെയുള്ളത്.India News, Ladakh, Jammu & Kashmir, Rahul Gandhi, Bharatiya Janata Party, BJP, ladakh protest, rahul gandhi, bjp rss, sonam wangchuk, ladakh demands, central government, national security act, aam aadmi party, ladakh deaths, youth killed, ladakh culture, political criticism, india, current events, ലഡാക്ക് സമരം, രാഹുൽ ഗാന്ധി, ബിജെപി ആർഎസ്എസ്, സോനം വാങ്ചുക്, ലഡാക്ക് ആവശ്യം, കേന്ദ്ര സർക്കാർ, ദേശീയ സുരക്ഷാ നിയമം, ആം ആദ്മി പാർട്ടി, ലഡാക്ക് മരണം, യുവാക്കൾ കൊല്ലപ്പെട്ടു, ലഡാക്ക് സംസ്കാരം, രാഷ്ട്രീയ വിമർശനം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Ladakh Protest: Rahul Gandhi Accuses BJP-RSS of Attacking Culture and Youth     
  
 -  Also Read  കുപ്രസിദ്ധ ഗുണ്ട, 6 കൊലപാതക കേസുകളിലെ പ്രതി; നയീം ഖുറേഷിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്   
 
    
 
15,075 പേരെക്കൂടി നിയമിക്കണമെന്ന് 2024 ഓഗസ്റ്റിൽ ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ആവശ്യമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ 58.76% മാത്രമേ നിലവിൽ സ്റ്റേഷനുകളിലുള്ളൂ. ഇതുമൂലം ജോലിഭാരം കൂടുതലാണ്. വകുപ്പിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നു. സ്റ്റേഷൻ പ്രദേശത്തെ ജനസംഖ്യ, കുറ്റകൃത്യങ്ങളുടെ വർധന എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.  
  
 -  Also Read  യുഎസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്, ഒട്ടേറെ പേർക്ക് വെടിയേറ്റു; അക്രമിയെ വധിച്ച് പൊലീസ്   
 
    
 
3 വർഷത്തിനിടെ ആരംഭിച്ച പൊലീസ് സ്റ്റേഷനുകളിലും അധിക തസ്തിക ഏർപ്പെടുത്തിയിട്ടില്ല. അംഗബലം ഇല്ലാത്തതിനാൽ സ്റ്റേഷനുകളിലെ ഹെൽപ് ഡെസ്കുകളുടെ പ്രവർത്തനം, ബീറ്റ് പൊലീസിങ് എന്നിവ കാര്യക്ഷമമാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. 52 സ്റ്റേഷനുകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയ 8 മണിക്കൂർ സമ്പ്രദായം മറ്റു സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. English Summary:  
Kerala Police Faces Critical Staff Shortage: 15,075 More Personnel Needed, DGP Report Unheeded   |