തിരുവനന്തപുരം ∙ രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ‘രാജഹംസ്’ ത്രൈമാസികയുടെ പ്രകാശനച്ചടങ്ങിൽ, അതിലെ ലേഖനത്തോടു ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സാന്നിധ്യത്തിൽ വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ എഴുതിത്തയാറാക്കി വായിച്ച പ്രസംഗത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത്.  
  
 -  Also Read  ‘ആ അഭിപ്രായങ്ങള്‍ സർക്കാരിന്റേതെന്ന് കരുതേണ്ട’; രാജ്ഭവൻ പ്രസിദ്ധീകരണത്തിൽ വിയോജിപ്പറിയിച്ച് മുഖ്യമന്ത്രി   
 
    
 
ഗവർണർമാർ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് ‘ആർട്ടിക്കിൾ 200 ആൻഡ‍് എ കോൺസ്റ്റിറ്റ്യൂഷനൽ കൊനൻഡ്രം’ എന്ന തലക്കെട്ടിൽ ഗവർണറുടെ നിയമോപദേഷ്ടാവ് അഡ്വ.പി.ശ്രീകുമാർ എഴുതിയ ലേഖനത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്: ‘ഭരണഘടനയുടെ വകുപ്പ്, ഗവർണറുടെയും നിയമസഭയുടെയും അധികാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എല്ലാം സർക്കാരിന്റെ അഭിപ്രായങ്ങളാണോ എന്നു ചോദിച്ചാൽ അല്ല എന്നതാണുത്തരം.   
  
 -  Also Read  പൊതുജനങ്ങളോട് നേരിട്ടു സംവദിക്കും, നാഴികക്കല്ലാകുമെന്നു മുഖ്യമന്ത്രി; ‘സിഎം വിത്ത് മി’ നാളെ മുതൽ   
 
    
 
അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാവാം. അതു വരുന്നതു രാജ്ഭവന്റെ ഔദ്യോഗിക ജേണലിലാണ് എന്നതുകൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സർക്കാർ അതുപോലെ പങ്കിടുന്നു എന്ന് കരുതേണ്ടതില്ല. വിയോജന അഭിപ്രായങ്ങളെ അനുവദിക്കണോ, കഴുത്തുഞെരിച്ചു കൊല്ലണോ? ആദ്യത്തേതാണു വേണ്ടത് എന്നു കരുതുന്ന സർക്കാരാണു കേരളത്തിലുള്ളത്. വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന പൊതു ജനാധിപത്യ മണ്ഡലം നവോത്ഥാന പൈതൃകത്തിന്റെ ഈടുവയ്പായി നമുക്കു ലഭിച്ചിട്ടുണ്ട്. Kerala News, Alappuzha News, Beverages Outlet Kerala, Plastic Bottle Recycling Kerala, Excise Department Kerala, Fake Liquor Kerala, Malayala Manorama Online News, Kerala Beverage Corporation, Liquor Policy Kerala, Alcohol Smuggling Kerala, മദ്യക്കുപ്പികൾ, കേരള എക്സൈസ്, വ്യാജ മദ്യം, ബെവ്കോ,     
 
അതു ഭദ്രമായി നിലനിർത്തുകയാണ് സർക്കാരിന്റെ നിലപാട്. അതുകൊണ്ടുതന്നെ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല. രാജ്ഭവൻ ചരിത്രപരമായ ഒട്ടേറെ കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങൾ രേഖപ്പെടുത്താതെ പോവുക എന്ന അനൗചിത്യം ഉണ്ടാവാതെ നോക്കാൻ രാജഹംസിനു കഴിയട്ടെ എന്നാശംസിക്കുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.  
 
ഇംഗ്ലിഷിൽ ആരംഭിച്ച പ്രസംഗം മലയാളത്തിലേക്കു കടന്നപ്പോഴായിരുന്നു പരാമർശം. ഗവർണറുമായി ഹസ്തദാനം ചെയ്തും ഒരുമിച്ച് നിലവിളക്കുകൊളുത്തിയുമാണ് ചടങ്ങ് തുടങ്ങിയത്. വിവാദമൊഴിവാക്കാൻ ചടങ്ങിൽനിന്ന് ഭാരതാംബയുടെ ചിത്രം ഗവർണറുടെ നിർദേശപ്രകാരം ഒഴിവാക്കിയിരുന്നു.  
 
പിന്നാലെ പ്രസംഗിച്ച ഗവർണർ, വിയോജിപ്പിൽ പ്രതികരിച്ചില്ല. രാജ്ഭവന്റെ പേര് ‘ലോക്ഭവൻ’ എന്നാക്കണമെന്ന അഭിപ്രായം താൻ മുൻപ് പങ്കുവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവൻ ജനങ്ങളിൽ നിന്ന് അകന്നു നിൽക്കരുതെന്നും ലോക്ഭവൻ എന്ന പേര് സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയിൽനിന്നു മാസിക ഏറ്റുവാങ്ങിയ ശശി തരൂർ എംപി പറഞ്ഞു. സർക്കാരിന് വിയോജിപ്പുള്ള കേരള, കുസാറ്റ് വിസിമാരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഗവർണർ ആദരിച്ചു. English Summary:  
Raj Bhavan Article: CM Pinarayi Vijayan Voices Dissent Over Raj Bhavan Magazine Article in Governor\“s Presence   |