പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 24ന് ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് ബിജെപി പ്രസിഡന്റ് ദിലിപ് ജയ്സ്വാൾ. മുന്‍ മുഖ്യമന്ത്രി ജനനായകിന്റെ ജന്മസ്ഥലമായ കർപൂരി ഗ്രാമിലാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതെന്നും ദിലിപ് ജയ്സ്വാൾ അറിയിച്ചു.   
  
 -  Also Read  സീറ്റിൽ ധാരണയാകാതെ ഇന്ത്യ, തനിച്ചു മത്സരിക്കാൻ ജെഎംഎം; ബിഹാറിൽ ആദ്യഘട്ടത്തിൽ 1250ലേറെ പത്രിക   
 
    
 
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒക്ടോബർ 24നും നവംബർ 7നും ഇടയിൽ ആറു തവണ മോദി സംസ്ഥാനത്ത് സന്ദർശനം നടത്തും. ഒക്ടോബർ 30ന് മുസാഫിർപുറിലും ചപ്രയിലും തിരഞ്ഞെടുപ്പ് റാലികളിൽ മോദി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 25 തിരഞ്ഞെടുപ്പ് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മറ്റു നേതാക്കളും 25 റാലികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.   
  
 -  Also Read   ബിഹാറിൽ കോൺഗ്രസിനെ ചതിച്ചത് ജാർഖണ്ഡ്? അന്ന് ഭരിച്ചത് അവരെ പേടിച്ച്! യാത്ര തടഞ്ഞ ലാലുവിന് നേട്ടം, തുണച്ചത് എം– വൈ; ഇനി പ്രതീക്ഷ ‘മോസ്കോ’!   
 
    
 
മോദിയെയും അമിത് ഷായെയും കൂടാതെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സാന്നിധ്യം അറിയിക്കും. ബിഹാറിൽ നവംബർ 6നും 11നും രണ്ടു ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും. English Summary:  
Modi to Kickstart Bihar Election Campaign: Narendra Modi is set to kick off the BJP\“s Bihar election campaign on October 24th in Karpuri Gram. He will visit the state six times between October 24th and November 7th for rallies, with other key leaders also participating in the campaign. |