deltin33 • 2025-10-12 18:20:58 • views 314
കോട്ടയം ∙ കാണക്കാരി ജെസി വധക്കേസിൽ പ്രതി സാം കെ.ജോർജിനെ ഡിജിറ്റൽ തെളിവുകളിൽ കുരുക്കാൻ അന്വേഷണ സംഘം. അറസ്റ്റിലാകുമ്പോൾ ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ഇറാനിയൻ യുവതിയുമായി നടത്തിയ ചാറ്റുകളാണ് ഇതിൽ പ്രധാനം. ഇതര സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് സാം ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കൊക്കയിലെറിഞ്ഞു.
- Also Read ജെസിയുടെ ഉമിനീർ നിർണായക തെളിവാകും; പൊലീസിനു മുന്നിൽ സാമിന്റെ ‘പുതിയ കഥ’, സ്ത്രീകളെ കാണാതായതിലും ദുരൂഹത
ജെസിയുടെ ഫോണുകളുടെ റൂട്ട് മാപ്പ് ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിൽ മൃതദേഹം ഉപേക്ഷിക്കാൻ പോയപ്പോൾ ജെസിയുടെ ഫോണുകൾ കയ്യിൽ കരുതിയത് സാമിനു വിനയാകുമെന്നാണ് സൂചന.
- Also Read കാണക്കാരിയിലെ ജെസി വധം: പക ഒടുങ്ങാതെ സാം; ‘അവൾ കൊല്ലപ്പെടേണ്ടവളാണ്’ എന്ന് ചോദ്യം ചെയ്യലിനിടെ പ്രതികരണം
പാറക്കുളത്തിൽനിന്ന് ലഭിച്ച ജെസിയുടെ ഫോണുകളുടെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പർ കിട്ടിയാൽ ഫോൺ സഞ്ചരിച്ച വഴി സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനാകും. കൊലപാതകം നടന്ന 26ന് രാത്രി ഉടുമ്പന്നൂരിൽ സാം ഉണ്ടായിരുന്നുവെന്ന് സാമിന്റെ ഫോൺ ലൊക്കേഷൻ ഡേറ്റയിൽ നിന്ന് വ്യക്തമാണ്.
- Also Read ‘ലോക്ക് കൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, കൈകൾ കൂട്ടിക്കെട്ടി മുറിയിലിട്ട് പൂട്ടി; ആ പെൻഡ്രൈവിൽ പല സ്ത്രീകൾക്കൊപ്പമുള്ള ഫോട്ടോ’
സാം കയ്യിൽ കരുതിയിരുന്ന ജെസിയുടെ ഫോണുകളുടെ ലൊക്കേഷനും ഇവിടെയാണെന്നു തെളിഞ്ഞാൽ കുറ്റകൃത്യത്തിലെ സാമിന്റെ പങ്ക് വ്യക്തമാകും. പിറ്റേന്ന് പകൽ എംജി യൂണിവേഴ്സിറ്റി ക്യാംപസിലെ പാറക്കുളത്തിൽ എറിയുന്നതിനു തൊട്ടുമുൻപാണ് ഈ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തത് എന്നാണ് സാം നൽകിയ മൊഴി. അങ്ങനെയെങ്കിൽ ക്രൂരകൃത്യം നടത്തിയതിനു ശേഷമുള്ള സാമിന്റെ യാത്രാവഴിയുടെ പൂർണരൂപം ജെസിയുടെ ഫോണുകളുടെ ലൊക്കേഷൻ ഡേറ്റ നൽകും. English Summary:
Kaanakkari Jessy Murder: Investigation is leveraging digital evidence, including phone location data and suspect Sam K. George\“s chats, to build a strong case. Police are tracing Jescy\“s phone travel history and IMEI data, which could conclusively link Sam to the crime and body disposal in Udumbannoor. |
|