cy520520 • 2025-10-11 21:51:00 • views 840
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര പെരുമ്പഴുതൂരില്‍ ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തില്‍, നെയ്യാറ്റിന്‍കര നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജെ.ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ബേക്കറിക്കു വായ്പ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് സമീപിച്ച ജോസ് ശല്യപ്പെടുത്തിയെന്നും ചൂഷണ ശ്രമം നടത്തിയെന്നും ആത്മഹത്യക്കുറിപ്പില്‍ ഇവര്‍ എഴുതിവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജോസിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ ജോസ് ഫ്രാങ്ക്ളിൻ ഒളിവിലാണ്.
- Also Read ‘വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് ചൂഷണം ചെയ്തു’; വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പിൽ ഗുരുതര പരാമർശം
വായ്പയുടെയും മറ്റും പേരില്‍ കൗണ്‍സിലര്‍ അമ്മയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി മകന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. മക്കള്‍ക്ക് എഴുതിയ 2 ആത്മഹത്യക്കുറിപ്പുകളും പൊലീസ് ഫൊറന്‍സിക് വിഭാഗത്തിനു കൈമാറി. ആത്മഹത്യക്കുറിപ്പില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടമ്മ ഗ്യാസ് തുറന്നുവിട്ടതിന് ശേഷം തീകൊളുത്തി മരിച്ചത്. അടുപ്പില്‍ നിന്നു തീ പടര്‍ന്ന് പൊള്ളലേറ്റു മരിച്ചെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും പിന്നീട് ആത്മഹത്യക്കുറിപ്പ് കണ്ടെത്തുകയായിരുന്നു.
- Also Read ഗാസ വെടിനിർത്തൽ: ഇന്ത്യയ്ക്ക് അമിത പ്രതീക്ഷ വേണ്ട; മുന്നിലുണ്ട് 2023ലെ ‘ഐമെക്’ അനുഭവം
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം josefranklin എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Bakery owner suicide in Neyyattinkara leads to a case against a Congress Councillor. The woman allegedly took her own life due to harassment and exploitation by the councilor, as stated in her suicide note. Police have registered a case of abetment to suicide against the accused. |
|