LHC0088 • 2 hour(s) ago • views 1081
തിരുവനന്തപുരം∙ട്വന്റി20 ലോകകപ്പിലെ കിരീട വിജയത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സഞ്ജു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സൂപ്പർ താരത്തെ സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി, എ.എ.റഹീം എംപി എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു. നൂറുകണക്കിന് ആരാധകരും സഞ്ജുവിനെ കാണാൻ തടിച്ചുകൂടിയിരുന്നു.
- ‘ഒരു കുട്ടിയുടെ അച്ഛനാണെന്ന് ഓർക്കണം’; പോഡിയത്തിൽ കിടന്നും ചുംബിച്ചും ഹാർദിക്കിന്റെയും മഹികയുടെയും വിജയാഘോഷം– വിഡിയോ Cricket
പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സഞ്ജു മാധ്യമങ്ങളോടു പറഞ്ഞു. ‘‘വിജയത്തിൽ വലിയ സന്തോഷമുണ്ട്. ആരാധകരോട് പറയാൻ വാക്കുകളില്ല. ടീമിലുള്ളപ്പോഴും മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നപ്പോഴും ഈ നാട്ടുകാരാണ് കൂടെനിന്നത്. ഈ ലോകകപ്പ് വിജയം നാട്ടിലുള്ള ആളുകൾക്കു വേണ്ടി സമർപ്പിക്കുന്നു. ആരാധകരുടെ സന്ദേശങ്ങളും റീൽസും ഒക്കെ ഭാര്യ കാണിച്ചു തരാറുണ്ട്.ചിലപ്പോഴൊക്കെ കണ്ണു നിറഞ്ഞുപോകും.’’
‘‘മനസ്സ് ഒന്നു പാളിപ്പോയപ്പോൾ ആരെ വിളിക്കും എന്നു തോന്നി. അപ്പോൾ സച്ചിൻ സാറിന്റെ പേരാണു മനസ്സിൽ വന്നത്. ആദ്യം വിളിച്ചപ്പോൾ 25 മിനിറ്റോളമാണ് അദ്ദേഹം സംസാരിച്ചത്. എല്ലാ കാര്യങ്ങളിലും ആവശ്യമായ ഉപദേശങ്ങൾ ലഭിക്കാറുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. ലോകകപ്പ് ഫൈനലിന്റെ തലേ ദിവസവും കാര്യങ്ങൾ അന്വേഷിക്കാൻ അദ്ദേഹം വിളിച്ചിരുന്നു.’’
- ‘മൊമന്റ് നശിപ്പിച്ചു, പഞ്ച് പോയി’: ഇന്ത്യ വിജയിച്ചപ്പോൾ കമന്ററി തെറ്റിച്ച് രവി ശാസ്ത്രി, വിമർശനം– വിഡിയോ Cricket
തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് കളി ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും സഞ്ജു വിഴിഞ്ഞത്തെ വീട്ടിൽവച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞു. ‘‘കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല. വേറെ വഴിയില്ലാത്തതു കൊണ്ടാണ് രീതി മാറ്റിയത്. വീഴ്ചകളിൽനിന്നു പഠിക്കണമല്ലോ. ലോകകപ്പിൽ വേറെ ഗെയിം പ്ലാൻ തയാറാക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി എന്റെ ഫോൺ ഓഫാണ്. പുറത്തുനിന്നുള്ള ബഹളങ്ങൾ മാറ്റി ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ പറ്റി. ചൊവ്വാഴ്ച ഡൽഹിയിൽ ലോകകപ്പ് വിജയത്തിന്റെ ആഘോഷം നടത്താൻ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്നു രാത്രി തന്നെ മടങ്ങേണ്ടിവരും.’’–സഞ്ജു പറഞ്ഞു. ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ ചാർട്ടേഡ് വിമാനത്തിലാണ് സഞ്ജു തിരുവനന്തപുരത്തെത്തിയത്. ADVERTISEMENT Go AD-FREE English Summary:
Sanju Samson Returns to Kerala After T20 World Cup Triumph |
|