ദോഹ∙ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടർന്നാൽ ആഗോള എണ്ണ വില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കുമെന്ന് ഖത്തർ ഊർജമന്ത്രി സാദ് അൽ–കഅബി. അത്തരമൊരു സാഹചര്യമുണ്ടായാൽ അത് ആഗോള സമ്പദ്‍വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ഫിനാൻഷ്യൻ ടൈംസിനോട് മന്ത്രി പറഞ്ഞു. മേഖലയിൽ നീണ്ടുനിൽക്കുന്ന യുദ്ധം മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇറാന്റെ ഡ്രോൺ ആക്രമണം നേരിടേണ്ടിവന്ന ഖത്തറിലെ പ്രധാന എൽഎൻജി പ്ലാന്റിന്റെ പ്രവർത്തനം പുനസ്ഥാപിക്കാൻ മാസങ്ങൾ എടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.
What you should read next
- ഇറാനിൽ മരണം 1332; സുഖോയ് വിമാനം തകർന്ന് 2 പൈലറ്റുമാർക്ക് വീരമൃത്യു – പ്രധാന വാർത്തകൾ Latest News
‘‘യുദ്ധം ഏതാനും ആഴ്ചകൾ കൂടി നീണ്ടുനിന്നാൽ, അത് എല്ലാ രാജ്യങ്ങളിലെയും ജിഡിപി വളർച്ചയെ ബാധിക്കും. എല്ലായിടത്തെയും ഊർജ വില വർധിക്കും. ചില ഉൽപന്നങ്ങൾക്ക് ദൗർലഭ്യമുണ്ടാകുകയും ചെയ്യും. യുദ്ധം ഉടൻ അവസാനിച്ചാലും ഉൽപാദനം പഴയ നിലയിലേക്ക് തിരിച്ചെത്താൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. സംഘർഷം തുടങ്ങുന്നതിനു മുമ്പുണ്ടായിരുന്നതിനേക്കാൾ നാലുമടങ്ങ് വരെ ഗ്യാസ് വില ഉയരാൻ സാധ്യതയുണ്ട്’’ – സാദ് അൽ–കഅബി പറഞ്ഞു
JUST IN
-
50 SECONDS AGO IRAN-ISRAEL CONFLICT ‘യുദ്ധം തുടർന്നാൽ സമ്പദ് വ്യവസ്ഥ തകരും; ഊർജ കയറ്റുമതി നിലയ്ക്കാനും എണ്ണ വില ഉയരാനും സാധ്യത’ Latest News
-
1 HOUR 2 MINUTES AGO ഇറാനിൽ മരണം 1332; സുഖോയ് വിമാനം തകർന്ന് 2 പൈലറ്റുമാർക്ക് വീരമൃത്യു – പ്രധാന വാർത്തകൾ Latest News
-
1 HOUR 26 MINUTES AGO ഓപ്പറേഷൻ സൈ-ഹണ്ട്: കണ്ണൂരിൽ 24 പേർ അറസ്റ്റിൽ Latest News
VIEW MORE
English Summary:
Iran-Israel conflict: The Qatar Energy Minister, Saad Al-Kaabi, forecasts a surge in global oil prices to $150 per barrel if the Middle East conflict intensifies. This escalation could severely impact the global economy and potentially halt energy exports from Gulf countries. |