കൊൽക്കത്ത ∙ ബംഗാളിലെ സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് സർക്കാർ ഉദ്യോഗസ്ഥർ വഴിതെറ്റി ഒഡീഷയിലെത്തി ഇവിടെയുള്ള ബാലസോർ ജില്ലയിൽ അബദ്ധത്തിൽ പ്രവേശിച്ച ഉദ്യോഗസ്ഥരെ നാട്ടുകാർ വളഞ്ഞിട്ടു തല്ലി. സംഭവത്തിൽ 72 പേർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരാണു ഇവരെന്നു സംശയിച്ചാണു നാട്ടുകാർ ഉദ്യോഗസ്ഥരെ തല്ലിയത്.
What you should read next
- ‘ധൈര്യമുണ്ടെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ; പത്തിൽ കൂടുതൽ സീറ്റ് ബിജെപിക്ക് കിട്ടിയാൽ രാഷ്ട്രീയം വിടും’ Latest News
ബുധനാഴ്ചയാണ് രണ്ട് ഉദ്യോഗസ്ഥർ ബംഗാളിലെ നയാഗ്രാമിലേക്ക് എസ്‌ഐആർ ഡ്യൂട്ടിക്കായി പോയത്. എന്നാൽ ഇവർ വഴിതെറ്റി അയൽസംസ്ഥാനമായ ഒഡീഷയിൽ പ്രവേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരാണെന്ന് സംശയിച്ച് നാട്ടുകാർ തടിച്ചുകൂടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 72 പേരെ കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റർ ചെയ്തു.
JUST IN
-
17 SECONDS AGO എസ്‌ഐആർ ഡ്യൂട്ടിക്കിടെ 2 ഉദ്യോഗസ്ഥർ വഴിതെറ്റി അയൽസംസ്ഥാനത്തെത്തി; നാട്ടുകാർ മർദിച്ചു Latest News
-
9 MINUTES AGO സ്കൂൾ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിനി പ്രസവിച്ചു; ഒന്നുമറിഞ്ഞില്ലെന്ന് രക്ഷിതാക്കൾ Latest News
-
10 MINUTES AGO കൈക്കൂലി വാങ്ങി വീട്ടിൽ ഒളിപ്പിച്ചത് 4.27 കോടി; കബളിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥന്റെ ലളിത ജീവിതം Latest News
VIEW MORE
English Summary:
Officials beaten in Odisha were two government workers from Bengal who had strayed across the border while on SIR duty. |