ബിഹാർ∙ വിവാഹച്ചടങ്ങുകൾക്കിടെ വധുവിനെ കാമുകൻ വെടിവെച്ചു. ദീനബന്ധു എന്നയാളാണ് വധുവായ ആരതി കുമാരിയെ (18) ആക്രമിച്ചത്. വരനോടൊപ്പം സ്റ്റേജിൽ നിൽക്കുകയായിരുന്നു ആരതി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചുറ്റുമുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റേജിന് മുന്നിൽ കൂടിയിരുന്ന അതിഥികൾക്കിടയിൽ നിന്ന് ദീനബന്ധു ആരതിക്ക് നേരെ വെടിയുതിർത്തത്. ഇയാൾ ആരതിയുടെ അയൽവാസിയാണ്.
What you should read next
ആൺസുഹൃത്തിന്റെ മുന്നിൽ വച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി; പണം തട്ടിയെടുത്ത് ഏഴംഗ സംഘം Latest News
പ്രണയപ്പകയാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ഇതോടെ അതിഥികളിൽ ചിലർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. ആരതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആരതി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
बक्सर:सिरफिरे आशिक ने वरमाला के समय सैकड़ो लोगो के सामने दुल्हन को स्टेज पर ही गोली मार दी गयी देखिए लाइव वीडियो...#Buxar #BiharNews #viralvideo #news4nation #OneSideLover #MarriageCeremony pic.twitter.com/t6dQaPBh6u— News4Nation (@news4nations) February 25, 2026
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ദീനബന്ധു ഒളിവിലാണ്. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. പ്രതി മുൻപ് മദ്യക്കടത്ത് കേസിൽ ജയിലിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്ന് എത്തിയ വരന്റെ സംഘം മടങ്ങിപ്പോയി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Shehl/x എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN
53 SECONDS AGO വിവാഹവേദിയിൽ വധുവിനെ കാമുകന്‍ വെടിവച്ചു; പ്രണയപ്പകയെന്ന് പൊലീസ് –വിഡിയോ Latest News
16 MINUTES AGO നെഗറ്റീവ് റിവ്യൂകൾ ഇറക്കി പാക്കിസ്ഥാനികൾ, ഉപദ്രവം സഹിക്കുന്നില്ല, ലണ്ടനിലെ ഇന്ത്യൻ ഹോട്ടൽ അടച്ചു പൂട്ടലിലേക്ക് Business News
40 MINUTES AGO പ്രകൃതിദുരന്തങ്ങൾ കാരണം വീടിനു നാശം: ഗ്രൂപ്പ് ഇന്‍ഷുറന്‍സുമായി സര്‍ക്കാര്‍– വിശദമായി അറിയാം Latest News
VIEW MORE
English Summary:
Lover Shoots Bride at Wedding Venue: An 18-year-old bride was shot by her lover during a wedding ceremony in Bihar, India. Police suspect a love affair behind the attack.