സാൻ അന്റോണിയോ(ടെക്സസ്)∙ കഴിഞ്ഞ വർഷം അമേരിക്കയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റു മരിച്ച റൂബൻ റേ മാർട്ടിനസ് എന്ന യുവാവിന്റെ കേസിലെ പ്രധാന സാക്ഷി വാഹനാപകടത്തിൽ മരിച്ചു. മാർട്ടിനസിന്റെ സുഹൃത്തായ ജോഷ്വ ഓർട്ട (25) ആണ് സാൻ അന്റോണിയോയിലുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടത്.
What you should read next
വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് മരിച്ചു Europe News
കഴിഞ്ഞ മാർച്ചിൽ സ്പ്രിങ് ബ്രേക്ക് യാത്രയ്ക്കിടെയാണ് മാർട്ടിനസ് വെടിയേറ്റു മരിക്കുന്നത്. മാർട്ടിനസ് മനഃപൂർവം ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, സ്വയരക്ഷയ്ക്കായി വെടിവെക്കുകയായിരുന്നു എന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (DHS) അവകാശപ്പെടുന്നത്.
എന്നാൽ, മരണത്തിന് തൊട്ടുമുമ്പ് ജോഷ്വ ഓർട്ട നൽകിയ സത്യവാങ്മൂലം ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു. മാർട്ടിനസ് ആരെയും വാഹനമിടിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. വാഹനം വളരെ സാവധാനത്തിലാണ് നീങ്ങിയിരുന്നത്. യാതൊരു മുന്നറിയിപ്പും കൂടാതെ തൊട്ടടുത്തുനിന്ന ഏജന്റ് ജനാലയിലൂടെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു വീണ മാർട്ടിനസിന് പത്ത് മിനിറ്റോളം പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നും ഓർട്ട ആരോപിച്ചിരുന്നു.
മാർട്ടിനസിന്റെ കുടുംബം വധശിക്ഷയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനിരിക്കെയാണ് ഏക സാക്ഷിയുടെ മരണം. ഈ വെടിവയ്പ്പിനെക്കുറിച്ച് ടെക്സസ് റേഞ്ചേഴ്സ് അന്വേഷണം നടത്തിവരികയാണ്. സമാനമായ രീതിയിൽ മുൻപും അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ADVERTISEMENT Go AD-FREE English Summary:
Key Witness in Ruben Rey Martinez Shooting Case Dies in San Antonio Car Crash