search

ബിഹാർ ചുവരിൽ കാലത്തിന്റെ എഴുത്ത്

Chikheang The day before yesterday 11:13 views 746
  



അധികാരത്തിലെത്തുന്നവരുടെ മുൻഗണനാ പട്ടികയിൽ എത്രാമത്തെ സ്ഥാനത്താണു ജനക്ഷേമവും വികസനവും എന്ന അടിസ്ഥാനചോദ്യത്തിനു തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞതുതന്നെയാണ് ബിഹാറിൽ എൻഡിഎ നേടിയ ഗംഭീരവിജയത്തിന്റെ മുഖ്യകാരണം.   

  • Also Read എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്   


ആ വിജയത്തിന്റെ വിസ്മയ ഉയരം എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെപ്പോലും കവച്ചുവയ്ക്കുന്നതായി. മുഖ്യപ്രതിപക്ഷമായ ആർജെഡിയുടെയും അവരുൾപ്പെടുന്ന ഇന്ത്യാസഖ്യത്തിന്റെയും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും എൻഡിഎയുടെ മുന്നേറ്റം തടയാൻ പര്യാപ്തമായില്ല. ഒറ്റയക്കത്തിലേക്കു ചുരുങ്ങിയ കോൺഗ്രസിനാകട്ടെ ദയനീയപരാജയവുമായി തലകുമ്പിട്ടുനിൽക്കേണ്ടിവന്നിരിക്കുന്നു. ഈ വിജയം എൻഡിഎക്കും ബിജെപിക്കും ദേശീയതലത്തിൽത്തന്നെ നൽകുന്ന ആത്മവിശ്വാസം വലുതാണ്.   

  • Also Read രാഷ്ട്രീയ സങ്കൽപം തിരുത്തിയ ബിഹാർ‌ മോഡൽ   


വിദ്യാഭ്യാസവും ആരോഗ്യവും പോലുള്ള മേഖലകളിലെ മോശം പ്രകടനംമൂലം രാജ്യത്ത് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള സംസ്ഥാനമായിരുന്നു ബിഹാർ. 1995നുശേഷമാകട്ടെ, ഏതെങ്കിലും ഒരു കക്ഷിക്കു തനിച്ചു ഭൂരിപക്ഷം ലഭിക്കാത്ത രാഷ്ട്രീയസാഹചര്യം അവിടെ രൂപപ്പെട്ടു. 2005 മുതൽ ഏറക്കുറെ തുടർച്ചയായി ഭരണം കയ്യാളുന്ന നിതീഷ് കുമാറിന് പുതിയകാലം ആവശ്യപ്പെടുന്ന ഏറ്റവും ലളിതവും എങ്കിലും കരുത്താർന്നതുമായ പ്രചാരണ പദത്തിന്റെ അർഥവും ആഴവും അറിയാം: വികസനം! അതുകെ‍ാണ്ടുതന്നെ, കഴിഞ്ഞ തവണത്തേതിനെക്കാൾ ഇരട്ടിയോളം സീറ്റുകൾ നേടിയാണു ജെഡിയുവിന്റെ ശക്തിപ്രഖ്യാപനം.   
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബിഹാറിന്റെ പുരോഗതി എവിടെ എന്ന ചോദ്യത്തിനു മിക്ക രാഷ്ട്രീയക്കാർക്കും ചൂണ്ടിക്കാട്ടാനുള്ളത് ഒരുകാലത്ത് റെയിൽവേ ആയിരുന്നെങ്കിൽ ഇന്നു റോഡുകളാണ്. റെയിൽപാതയിലൂടെയും റോഡിലൂടെയും ഫ്ലൈഓവറുകളിലൂടെയും കുതിക്കാനാണ് ഇന്നു ബിഹാർ ശ്രമിക്കുന്നത്.   

  • Also Read നിതീഷിന് ചിൽഡ്രൻസ് ഡേ: നിതീഷ് കുമാറിന്റെ ബാല്യം മുതൽ ഇന്നലെ ശിശുദിനത്തിൽ നേടിയ ജയം വരെയുള്ള യാത്ര   


എൻഡിഎ മുന്നോട്ടുവച്ച ക്ഷേമരാഷ്ട്രീയം കൂടിയാണ് ഇത്തവണത്തെ ജനവിധിയെ നിർണയിച്ചത്. ഒരു കോടി യുവജനങ്ങൾക്കു സർക്കാർ ജോലിയും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തതും സ്വയംതൊഴിൽ സംരംഭകരായ ഒരു കോടി വനിതകളെ ‘ലക്ഷാധിപതി ദീദി’യാക്കുമെന്നു വാഗ്ദാനം ചെയ്തതുമെ‌ാക്കെ എൻഡിഎയെ തുണച്ചു. 10,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തിച്ചതും നിർണായകമായി. മദ്യനിരോധനവും ക്രമസമാധാനനില മെച്ചപ്പെടുത്താൻ നടത്തിയ ഇടപെടലുകളും വഴി സ്ത്രീവോട്ടർമാരിലുണ്ടാക്കിയ സ്വാധീനം ഒന്നുകൂടി ഉറപ്പിക്കാൻ ഇതിലൂടെ സാധിച്ചു. എന്നാൽ, തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട്, പണം നൽകി സ്വാധീനിക്കാനുള്ള ശ്രമമാണ് ആ പദ്ധതിയിലെന്ന് ആരോപിച്ച പ്രതിപക്ഷ പാർട്ടികൾ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷവും പണവിതരണം നടന്നുവെന്നു ചൂണ്ടിക്കാട്ടുന്നു.   

കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആർജെഡി അന്നത്തേതിന്റെ മൂന്നിലൊന്നു സീറ്റിലേക്ക് ഒതുങ്ങിയതാണ് ഇത്തവണത്തെ ഏറ്റവും അമ്പരപ്പിക്കുന്ന കാഴ്ച. ജാതിസമവാക്യങ്ങളിലും പ്രാദേശികവികാരങ്ങളിലും ഊന്നി നിലനിൽക്കാൻ ശ്രമിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾക്കുള്ള പാഠങ്ങൾകൂടി ആർജെഡിയുടെ ഇപ്പോഴത്തെ മോശം പ്രകടനത്തിൽനിന്നു വായിച്ചെടുക്കാം. ആർജെഡി ഭരണകാലത്തെ ‘ജംഗിൾരാജ്’ എന്നു വിശേഷിപ്പിച്ചുള്ള എൻഡിഎ പ്രചാരണവും വോട്ടർമാരെ സ്വാധീനിച്ചുവെന്നു കരുതണം.

  • Also Read ‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമം ശക്തമാക്കും’   


ബിഹാറിലും അടിതെറ്റി വീണതോടെ, സഖ്യകക്ഷികളുടെ ബലത്തിൽ നിലനിന്നുപോകാമെന്ന കണക്കുകൂട്ടൽ വെറുതേയാണെന്നും സ്വന്തം സംഘടനാബലം വീണ്ടെടുക്കാതെ അതിജീവനം സാധ്യമല്ലെന്നുമുള്ളതാണ് കോൺഗ്രസിനു ബിഹാർ നൽകുന്ന ഏറ്റവും വലിയ രാഷ്ട്രീയപാഠം. രാഹുൽ ഗാന്ധി കെ‍ാണ്ടുവന്ന എസ്െഎആർ– വോട്ടുകെ‍ാള്ള വിഷയങ്ങൾക്കു ബിഹാറിൽ ചലനമുണ്ടാക്കാനായില്ല എന്നതും യാഥാർഥ്യം.

യുവനേതാവായ ചിരാഗ് പാസ്വാന്റെ എൽജെപി (റാംവിലാസ്) ഈ തിരഞ്ഞെടുപ്പിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ ശക്തി തെളിയിച്ചു. എന്നാൽ, സ്വന്തം പാർട്ടിയുമായി ആദ്യ പരീക്ഷണം നടത്തിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ പോലുമായില്ല. ഇടതു പാർട്ടികൾക്കും തിരിച്ചടിയാണു നേരിട്ടത്. കഴിഞ്ഞതവണ 12 സീറ്റോടെ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച സിപിഐ (എംഎൽ) ഇത്തവണ വലിയ വീഴ്ച അനുഭവിക്കേണ്ടിവന്നു.   

  • Also Read ബിഹാറിലെ പാട്ടുമത്സരം കഴിഞ്ഞു, ബിജെപിയ്ക്ക് ബംഗാൾ ഭരണം മുഖ്യം; കോൺഗ്രസിന്റെ കണ്ണ് കേരളത്തിലേക്ക്   


ബിജെപിയുടെയും എൻഡിഎയുടെയും രാഷ്ട്രീയശക്തിക്കു മുന്നിൽ കോൺഗ്രസും ഇന്ത്യാസഖ്യവും പതറുന്നതാണ് തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ നാം കണ്ടുപോരുന്നത്. കരുതലും ദിശാബോധവും പുലർത്തി, വോട്ടർമാരെ ഒപ്പം നിർത്താനായില്ലെങ്കിൽ പരാജയം ഉറപ്പാണെന്ന കാവ്യനീതിക്ക് ബിഹാറും അടിവരയിടുന്നു.   

ബിഹാറിനു വികസനപാതയിൽ ഇനിയുമേറെ സഞ്ചരിക്കാനുണ്ട്. ദാരിദ്ര്യം, ക്രമസമാധാനം, തൊഴിലില്ലായ്മ തുടങ്ങിയവ ഇപ്പോഴും പ്രശ്നങ്ങളായി തുടരുന്നു. ദുരിതസ്ഥിതിയിൽ നിന്നുള്ള കരകയറ്റത്തിനു സമഗ്രവും ആത്മാർഥവുമായ പരിശ്രമങ്ങൾ കൂടിയേതീരൂ. വലിയ വിജയം ഇനിയും ബാക്കിയുള്ള ഉത്തരവാദിത്തത്തിന്റെ വലുപ്പംകൂടിയായി പരിഗണിക്കാൻ ഭരണനേതൃത്വം തയാറാവേണ്ടതുണ്ട്. English Summary:
NDA\“s Decisive Bihar Victory: A Mandate for Development and Welfare
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161259