കുവൈത്ത് സിറ്റി ∙ മെഡിക്കൽ പരിശോധനയ്ക്കായുള്ള രക്ത സാംപിളുകളിൽ കൃത്രിമം നടത്തിയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരായ 9 വിദേശികൾക്ക് 10 വർഷം തടവ്. എയ്ഡ്സ്, ക്ഷയം തുടങ്ങിയ രോഗം സ്ഥിരീകരിച്ചവരുടെ പക്കൽനിന്ന് 200 റിയാൽ വീതം കൈക്കൂലി വാങ്ങി ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് നൽകിയതാണ് ഇവർക്കെതിരെയുള്ള കുറ്റം.
\“പിൻവാതിലിലൂടെ ഓടിയത്കൊണ്ട് ജീവൻ കിട്ടി\“; പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന് തീയിട്ടത് ഭാര്യയും മകളും മാത്രം ഉള്ളപ്പോൾ; പ്രതി ഗുരുതരാവസ്ഥയിൽ Gulf News
ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡ് കണ്ട് ഞെട്ടി തന്നെ കാണാൻ വന്നു: മുഖ്യമന്ത്രി Gulf News
കൃത്രിമ പരിശോധനാ ഫലം ലഭിച്ച പ്രവാസികളെ വീണ്ടും ആരോഗ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്. 5 പ്രതികളുടെ സാന്നിധ്യത്തിലും 4 പേരുടെ അസാന്നിധ്യത്തിലുമായിരുന്നു കോടതി വിധി. അറസ്റ്റിനു മുൻപ് 4 പേർ രാജ്യംവിട്ടിരുന്നു. ഇവരെ കുറ്റവാളി കൈമാറ്റ കരാർ അനുസരിച്ച് കുവൈത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. English Summary:
Kuwait medical fraud involves nine expatriates sentenced to 10 years in prison for manipulating blood samples. They accepted bribes to issue health certificates, leading to a re-examination of expatriates and the discovery of the fraudulent activity.