പാലക്കാട് ∙ വലംകൈ പുതപ്പിനുള്ളിലെ കണ്ണീർനനവുള്ള ഓർമ മാത്രമാകുമ്പോൾ ഇടംകൈ കൊണ്ടു ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുകയാണു വിനോദിനി. അവളുടെ പുസ്തകങ്ങളിൽ ഇപ്പോൾ നിറയെ വർണച്ചിത്രങ്ങളാണ്, പൂക്കളും പൂമ്പാറ്റകളും... അതെല്ലാം ജീവൻവച്ചത് ഇടതു കൈകൊണ്ടാണ്.
- Also Read 2026 നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; നാടും നഗരവും ആഘോഷ ലഹരിയിൽ
ചികിത്സപ്പിഴവു മൂലം വലതുകൈ മുറിച്ചുമാറ്റിയ പല്ലശ്ശന ഒഴിവുപാറ സ്വദേശിയായ 9 വയസ്സുകാരി വിനോദിനിയുടെ കളിചിരികൾ തിരികെക്കിട്ടിയ സന്തോഷത്തിലാണു പുതുവർഷത്തിൽ മാതാപിതാക്കളായ പ്രസീതയും വിനോദും. കൈ മുറിച്ചുമാറ്റി വീട്ടിലെത്തിയ ഏതാനും ദിവസങ്ങളിൽ ആരോടും മിണ്ടാതിരുന്ന അവൾ സ്കൂളിലേക്കു പോകാനും കൂട്ടാക്കിയിരുന്നില്ല. കയ്യില്ലാത്തതു കൂട്ടുകാർ കാണുമോ എന്നായിരുന്നു ഭയം.
പതിയെ ഇടതുകൈ കൊണ്ടു ചിത്രങ്ങൾ വരയ്ക്കാനും എഴുതാനും തുടങ്ങിയ വിനോദിനി ഇപ്പോൾ അനിയനൊപ്പം കളിക്കാനും കൂട്ടുകാർക്കൊപ്പം പോകാനുമെല്ലാം ഉത്സാഹം കാണിക്കുന്നു. കൃത്രിമക്കൈ വേണമെന്നാണ് ആഗ്രഹം. അതു വച്ചാലേ സ്കൂളിൽ പോകൂ എന്നു പറയുന്നു. ഇതിനു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകാനിരിക്കുകയാണു കുടുംബം.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Medical Negligence in Palakkad: 9-Year-Old Vinodini\“s Fight for a New Beginning |