കോട്ടയം∙ സാധാരണക്കാര്‍ക്കും സ്ത്രീകൾക്കും കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ചടങ്ങനാശേരി മാടപ്പള്ളിൽ കെ റെയിലിനെതിരെ സമരം ചെയ്യവേ പൊലീസ് ക്രൂരമായി വലിച്ചിഴച്ച റോസ്‌ലിൻ ഫിലിപ്പ്. 2022 മാർച്ച് 17നായിരുന്നു സംഭവം. ‘എനിക്കെന്റെ അമ്മയെ വേണം’ എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ 8 വയസ്സുകാരിയായ മകൾ സോമിയ കേരളത്തിന്റെ നോവായി.
Also Read പ്രതാപചന്ദ്രൻ മുൻപും ‘നോട്ടപ്പുള്ളി’; വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ ഷെയർ ചെയ്തു, സ്ഥലം മാറ്റി കേസ് ഒതുക്കി
‘‘അതിജീവിതയോടൊപ്പം എന്നു പറഞ്ഞ് അവരെ ക്രിസ്മസ് ചടങ്ങിന് ക്ഷണിക്കുന്ന ആളാണ് മുഖ്യമന്ത്രി. ഒരു ഗർഭിണി സ്റ്റേഷനിലെത്തുമ്പോൾ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിലെ ആളുകൾ ക്രൂരമായി മർദിക്കുകയാണ്. കെ റെയിൽ സമരത്തിൽ ഞങ്ങൾ ജാമ്യം എടുത്തു നടക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പടക്കം പൊട്ടിച്ചു. പടക്കം ഗേറ്റിന് അകത്തേക്ക് ഇട്ടു. കേസിനു പോയപ്പോൾ, ആഘോഷ പ്രകടനമല്ലേ എന്നാണ് പൊലീസ് ചോദിച്ചത്. അതിജീവിതയെ ചടങ്ങിന് കൊണ്ടുപോയിട്ട് കാര്യമില്ല. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉണ്ടാകണം’’ – റോസ്‌ലിൻ പറയുന്നു.
Also Read ‘ദൈവത്തിന്റെ കയ്യൊപ്പ് പോലെ ദൃശ്യങ്ങൾ കിട്ടി, എടാ മോനേ പൊലീസുമായി കളിക്കാൻ നിൽക്കല്ലെ എന്നു പറഞ്ഞു’
സിൽവർലൈൻ പദ്ധതി വരുമ്പോൾ പൊളിച്ചു മാറ്റേണ്ടി വരാവുന്ന ഇടപ്പള്ളി കോളനിയിലെ കുടുംബ വീടിനു മുന്നിൽനിന്നു പ്രതിഷേധിക്കുമ്പോഴാണു റോസ്‌ലിൻ ഫിലിപ്പിനെ പുരുഷ പൊലീസ് അടങ്ങുന്ന സംഘം മകളുടെ കൺമുന്നിലൂടെ വലിച്ചിഴച്ചത്. കരഞ്ഞുകൊണ്ട് സോമിയ പിന്നാലെ ഓടി. റോഡിൽ ഉരഞ്ഞ് റോസ്‌ലിന്റെ കൈമുട്ടും കാൽപാദവും പൊട്ടി. സോമിയയുടെ കരച്ചിലിനിടെ റോസ്‌ലിനെ പൊലീസ് ജീപ്പിൽ കയറ്റി സ്‌റ്റേഷനിലേക്കു മാറ്റി. തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച റോസ്‌ലിനെ പിന്നീട് വിട്ടയച്ചു.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
K-Rail Protest Victim Roslin Philip Speaks Out: Roselin Philip\“s K Rail protest highlights the challenges faced by ordinary citizens and women in Kerala. The incident involving Roselin and her daughter, along with concerns about women\“s safety and police brutality, have raised significant questions.