മസ്കത്ത് ∙ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാതിലെ \“ആഭരണമാണ്\“ സമൂഹമാധ്യമങ്ങളിൽ ചർച്ച. ഒമാനിൽ വിമാനം ഇറങ്ങുമ്പോഴാണ് മോദിയുടെ കാതിൽ കമ്മൽ പോലുള്ള വസ്തു കണ്ടത്. തുടർന്ന് ഇത് എന്തെന്നുള്ള തിരച്ചിൽ സമൂഹമാധ്യമങ്ങളിലടക്കം ആരംഭിച്ചു. ഒമാൻ ഉപപ്രധാനമന്ത്രിയാണ് വിമാനത്താവളത്തിൽ നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയത്. ഈ സമയമാണ് മോദിയുടെ ഇടതു ചെവിയിൽ ചെറിയ കമ്മൽ പോലുള്ള വസ്തു കാണാനായത്.
Also Read വികസിത ഭാവിയുടെ രൂപരേഖ; ഒമാനുമായുള്ള കരാർ ഇന്ത്യയ്ക്ക് പുതിയ ഊർജ്ജമെന്ന് നരേന്ദ്ര മോദി
തുടർന്നുള്ള അന്വേഷണത്തിൽ മോദി ധരിച്ചത് കമ്മൽ അല്ലെന്നും ഭാഷ വിവർത്തനം ചെയ്യാൻ സഹായിക്കുന്ന ചെറിയ ഉപകരണമാണെന്നും കണ്ടെത്തി. നയതന്ത്ര ചർച്ചകളിലടക്കം രാജ്യതലവൻമാർ ഇത്തരം ഉപകരണങ്ങൾ ആശയവിനിമയം സുഗമമാക്കാൻ ഉപയോഗിക്കുന്നുണ്ട്. അറബി ഭാഷ ഉപയോഗിക്കുന്ന ഒമാനിൽ തന്നെ സ്വീകരിക്കാനെത്തിയ ഉപപ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താനാണ് മോദി ഉപകരണം കാതിലണിഞ്ഞത്.
Also Read തുറന്നു ഒമാൻ വാതിൽ: കൂടുതൽ തൊഴിലവസരങ്ങൾ, കേരളത്തിനും മുതലാക്കാം; ഇന്ത്യ–ഒമാൻ സ്വതന്ത്രവ്യാപാര കരാർ ഒപ്പുവച്ചു
മോദിയുടെ സന്ദർശന വേളയിൽ സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും ഒമാനും ഒപ്പിട്ടിരുന്നു. സന്ദർശനത്തിനിടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ നൽകിയാണ് മോദിയെ ഒമാൻ ആദരിച്ചത്.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AmitMishra1207/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Narendra Modi\“s translation device : Narendra Modi\“s translation device became a topic of discussion after his Oman visit. The device helped him communicate effectively during diplomatic discussions, facilitating smoother interactions.