കോട്ടയം ∙ കോൺഗ്രസിലെ പല വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും പുറത്തായ രണ്ട് ബലാത്സംഗ കേസുകളിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ ഇപ്പോഴും ഇൻ. എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിക്ക് കടുത്ത അതൃപ്തിയുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും. രാഹുലിനെ പുറത്താക്കണമെന്ന ശുപാർശ കെപിസിസിയിൽ നിന്ന് ഇന്നലെ ലഭിക്കുമെന്ന് ദീപദാസ് മുൻഷി പ്രതീക്ഷിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിയതിനാൽ അതുണ്ടായില്ല.
Also Read പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സ്ഥാനമൊഴിഞ്ഞു; കാലാവധി അവസാനിക്കാൻ ഒന്നരവർഷം ബാക്കി നിൽക്കെ രാജി
രാഹുലിനെതിരെ ലഭിച്ച പരാതികളിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഓഫിസുകൾ വിവരങ്ങൾ തേടി. പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്നാണ് ദീപദാസ് നേതൃത്വത്തെ അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയം ദോഷം ചെയ്യുമെന്നും ദീപ ഹൈക്കമാൻഡിനെ അറിയിച്ചു. രാഹുലിനെ പുറത്താക്കിയില്ലെങ്കിൽ സിപിഎം – ബിജെപി പ്രചാരണം അതിന്മേൽ ആകുമെന്നും ദീപ ദാസ് മുൻഷി നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്.
Also Read രണ്ടാമത്തെ യുവതി പരാതി നൽകിയത് സുഹൃത്തിന്റെ സഹായത്തോടെ; വിശദാംശങ്ങൾ പൊലീസിന്, മൊഴിയെടുക്കും
കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കവർ ഫോട്ടോ മാറ്റി ശബരിമല സ്വർണക്കൊള്ളയ്ക്ക് എതിരെ അടുത്തഘട്ട പ്രചാരണത്തിനു തുടക്കമിട്ടെങ്കിലും രാഹുൽ വിഷയം കാരണം അത് ഏറ്റില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ വീട് കയറിയിറങ്ങുന്ന സ്ഥാനാർഥികൾക്കും നേതാക്കൾക്കും രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. താഴെത്തട്ടിലെ പ്രവർത്തകർ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന പാളിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
ഗരുഡ വാഹനത്തിൽ എഴുന്നള്ളും ശ്രീ പത്മനാഭ സ്വാമി: പേമാരിയും പ്രളയനാശവും ഇല്ലാതാകാൻ ജല ജപം; ഭക്‌തർക്ക് പുണ്യം ചൊരിഞ്ഞ് മുറജപം
MORE PREMIUM STORIES
കെപിസിസി അധ്യക്ഷൻ പൊലീസിനു പരാതി കൈമാറിയതിനൊപ്പം പുറത്താക്കൽകൂടി ഉയർത്തി സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാമെന്നായിരുന്നു കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ധാരണ. എഐസിസിയും നടപടി നിർദേശിക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതോടെയാണ് ഇന്നലെ രാവിലെയോടെ വനിതാനേതാക്കൾ അടക്കം രാഹുലിനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്ന് കെ.മുരളീധരനും ഉറപ്പിച്ചു പറഞ്ഞത് ഇക്കാരണത്താലാണ്. വിവിധ ജില്ലകളിലുള്ള നേതാക്കൾ ഇക്കാര്യം ഫോണിൽ സംസാരിക്കുകയും ചെയ്തു.
ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ നടപടി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീതി. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി നിലപാട് വരട്ടെയെന്ന് ചില നേതാക്കൾ വാശിപിടിക്കുകയായിരുന്നു. ഇതോടെയാണ് എടുക്കേണ്ടത് അവസാനത്തെ സംഘടനാ നടപടിയായതിനാൽ ഒരാലോചന കൂടി എന്ന അഭിപ്രായം പാർട്ടിയിൽ ബലപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, വി.എം.സുധീരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന നിലപാടുള്ളവരാണ്. രാഹുലുമായി ബന്ധപ്പെട്ട് ഇനിയും ആരോപണങ്ങളും പരാതികളും വരുമെന്നാണ് ഇവരുടെ പക്ഷം. പ്രധാന ഘടകക്ഷികളായ ലീഗും കേരള കോൺഗ്രസും പരസ്യമായോ അനൗദ്യോഗികമായോ രാജി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സിഎംപി, അസോഷ്യേറ്റഡ് മെംബറായ ആർഎംപി എന്നീ പാർട്ടികൾ രാഹുലിനെ ഇനിയും ചുമക്കരുതെന്ന അഭിപ്രായമുള്ളവരാണ്. English Summary:
Rahul Mamkootathil controversy: Rahul Mamkootathil, accused in two rape cases was removed from several Congress WhatsApp groups, is still in the party. General Secretary in charge of Kerala, Deepa Dasmunshi, is severely displeased.