ധാക്ക ∙ ഇന്ത്യ കഷണങ്ങളായി തകരും വരെ ബംഗ്ലദേശിനു പൂർണ സമാധാനം ഉണ്ടാകില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി മുൻ മേധാവി റിട്ട.ബ്രിഗേഡിയർ ജനറൽ അബ്ദുല്ലഹിൽ അമാൻ അസ്മി. ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിലായിരുന്നു അബ്ദുല്ലഹിൽ അമാൻ അസ്മിയുടെ പ്രകോപനപരമായ പരാമർശം.
Also Read ‘അസിം മുനീർ തീവ്ര ഇസ്‌ലാമിസ്റ്റ്; അയാൾ ആഗ്രഹിക്കുന്നത് ഇന്ത്യയുമായുള്ള യുദ്ധം’
‘‘ഇന്ത്യ എപ്പോഴും ബംഗ്ലദേശിനുള്ളിൽ അസ്വസ്ഥത നിലനിർത്തുന്നു. ഷെയ്ഖ് മുജീബുർ റഹ്മാൻ സർക്കാരിന്റെ കാലത്ത്, പാർബത്യ ചിറ്റഗോങ് ജന സംഹതി സമിതി രൂപീകരിച്ചു. അതിന്റെ സായുധ വിഭാഗമായിരുന്നു ശാന്തി ബാഹിനി. ഇന്ത്യ അവരെ സംരക്ഷിക്കുകയും ആയുധങ്ങളും പരിശീലനവും നൽകുകയും ചെയ്തു. ഇത് 1975 മുതൽ 1996 വരെ മേഖലയിൽ രക്തച്ചൊരിച്ചിലിനു കാരണമായി. 1997 ൽ ഒപ്പുവച്ച ചിറ്റഗോങ് ഹിൽ ട്രാക്ട്സ് സമാധാന ഉടമ്പടിയുടെ ഭാഗമായി ശാന്തി ബാഹിനി ആയുധങ്ങൾ ഉപേക്ഷിച്ചത് പ്രദർശനത്തിനു മാത്രമായിരുന്നു’’ – അബ്ദുല്ലഹിൽ അമാൻ അസ്മി പറഞ്ഞു.
Also Read അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
അബ്ദുല്ലഹിൽ അമാൻ അസ്മിയുടെ പരാമർശം യാദൃശ്ചികമല്ലെന്നും ബംഗ്ലദേശിലെ അധികാര കേന്ദ്രങ്ങളിൽ രഹസ്യമായി വളർന്ന ഒരു മനോഭാവമാണെന്നും പ്രതിരോധ വിദഗ്ധനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ കേണൽ മയങ്ക് ചൗബെ എക്സിൽ കുറിച്ചു. ഇത്തരം പ്രസ്താവനകളാണ് തീവ്രവാദ ഗ്രൂപ്പുകൾക്ക് ധൈര്യം നൽകുന്നത്. നയതന്ത്രത്തിനു വേണ്ടി ചിരിക്കുമ്പോൾ തന്നെ നമ്മുടെ തകർച്ചയെക്കുറിച്ച് പരസ്യമായി സ്വപ്നം കാണുന്ന അയൽശക്തികളെ കുറിച്ച് ഇന്ത്യ ജാഗ്രതയോടെയും വ്യക്തമായ ധാരണയോടെയും ഇരിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @col_chaubey എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Abdullahil Aman Azmi\“s statement sparked controversy concerning Bangladesh-India relations: The former Jamaat-e-Islami leader\“s remarks on India\“s alleged destabilization efforts within Bangladesh and the Chittagong Hill Tracts conflict have ignited debate, with security experts urging vigilance and a clear understanding of neighboring countries\“ intentions.