കണ്ണൂർ ∙ രാഹുല്‍ മാങ്കൂട്ടത്തിൽ നന്നാകണമെന്നും മനസ്സു മാറണമെന്നും മുന്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. രാഹുലിനെപ്പോലെയുള്ള രാഷ്ട്രീയക്കാരനെ നശിപ്പിക്കാനും തകർക്കാനും നിൽക്കുന്നതിനോടു യോജിപ്പില്ലെന്നും സുധാകരൻ പറഞ്ഞു.
- Also Read പുകഞ്ഞ കൊള്ളികൾ പുറത്ത്; തിരുവനന്തപുരത്ത് 8 വിമത സ്ഥാനാർഥികളെയും കോൺഗ്രസ് പുറത്താക്കി
‘‘രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല. നടപടിയെടുക്കുന്ന യോഗത്തില്‍ ഞാന്‍ പങ്കെടുത്തില്ല. രാഹുലിന്റെ കാര്യത്തില്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകും. അതെല്ലാം കാലക്രമേണ ശമിക്കുന്ന പ്രശ്‌നങ്ങളാണ്. പല കാലങ്ങളിലായി ഇങ്ങനെ പല കാര്യങ്ങളും സംഭവിക്കുകയും അതു മറക്കുകയും പൊറുക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പറയുന്നത് എന്റെ മാത്രം നിലപാടാണ്. ഓരോരുത്തര്‍ക്കും അവരവരുടെ നിലപാടുകള്‍ ഉണ്ട്’’ –സുധാകരൻ പറഞ്ഞു.
- Also Read ആനകൾ കിടക്കുന്ന രീതി തെറ്റിയാൽ പ്രശ്നം; പുത്തൂരിലെ ഹൃദയാഘാതം ആരുടെ നുണ? ‘അങ്ങനെയൊന്നും മാനുകൾ ചാകില്ല’
രാഹുലിന്റെ വിഷയത്തെക്കുറിച്ച് താന്‍ അന്വേഷിച്ചെന്നും രാഹുല്‍ നിരപരാധിയാണെന്നും കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞിരുന്നു. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല. രാഹുലിനൊപ്പം വേദി പങ്കിടുമെന്നും സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, സുധാകരന്റെ നിലപാടിനെ തള്ളി കെ.മുരളീധരന്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ നേതാക്കളുമായി വേദി പങ്കിടാനോ രാഹുലിന് അനുമതിയില്ല. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
K Sudhakaran\“s Support for Rahul Mankootathil: K Sudhakaran supports Rahul, while K Muraleedharan opposes it, highlighting internal disagreements regarding Rahul\“s suspension and future role within the party. |