ന്യൂഡൽഹി ∙ കേരളത്തിന്റെ എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എസ്ഐആർ നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികളും ഹർജികൾ ഫയൽ ചെയ്തിരുന്നു.
Also Read ‘ബിഎൽഒമാരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം, പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി’
സംസ്ഥാന സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു കോടതിയിൽ ഹാജരായത്. എന്നാൽ, മെൻഷനിങ്ങിൽ സീനിയർ അഭിഭാഷകരെ കേൾക്കാരില്ലെന്ന കാര്യം ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി. തുടർന്ന് കപിൽ സിബൽ പിന്നോട്ടു മാറുകയും തൊട്ടടുത്തുനിന്ന ഹാരിസ് ബീരാനെ മെൻഷനിങ്ങിനായി മുന്നോട്ട് നീക്കിനിർത്തുകയും ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയാണ് രാജ്യസഭാ അംഗം കൂടിയായ ഹാരിസ് ബീരാൻ ഹാജരായത്. ഹർജി അടിയന്തരമായി കേൾക്കണമെണമെന്ന് ഹാരീസ് ബീരാൻ ആവശ്യപ്പെട്ടു.
Also Read ‘ഉദ്യോഗസ്ഥർക്ക് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കും; ഫോമുകളുടെ വിതരണം 96% പൂർത്തിയായി, കൂടുതൽ ബൂത്ത് ലെവല്‍ ഏജന്റുമാർ’
എല്ലാ ഹർജികളും ഒരുമിച്ചു കേൾക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട മറ്റു ഹർജികൾ നിലവിൽ നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അതിനാൽ കേരളത്തിൽനിന്നുള്ള ഹർജികളും നിയുക്ത ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്കു പോകാനാണ് സാധ്യതയെന്നാണ് വിവരം. ഇക്കാര്യത്തിൽ നാളെ മാത്രമേ വ്യക്തത ഉണ്ടാവുകയുള്ളൂ.
മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
English Summary:
SIR Petitions: Kerala SIR Petitions are being reviewed by the Supreme Court. The court is set to hear detailed arguments on the Special Investigation Report (SIR) petitions from Kerala, focusing on extensions and related concerns.