കാബൂൾ∙ ഒരു വർഷത്തോളമായി അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിഞ്ഞിരുന്ന യുഎസ് പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം. യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെയാണ് യുഎസ് പൗരനെ താലിബാൻ വിട്ടയച്ചതെന്ന് യുഎസ് സർക്കാർ അറിയിച്ചു. 2024 ഡിസംബർ മുതൽ അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ കഴിയുകയായിരുന്നു അമീർ അമീരി. ഖത്തറിന്റെ മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായാണ് മോചനം സാധ്യമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.Naxal Surrender, Amit Shah, Maoist News, Red Carpet Welcome, Naxalism in India, Counter-Naxal Operations, Malayala Manorama Online News, CPI Maoist, Naxal Ideology, India Naxal Free, മാവോയിസ്റ്റ്, അമിത് ഷാ, നക്സലിസം, കീഴടങ്ങൽ, ചുവപ്പ് പരവതാനി
ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താലിബാനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ താലിബാൻ യുഎസിന് കനത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് പ്രതിനിധി ബോഹ്‌ലർ അഫ്ഗാനിസ്ഥാൻ സന്ദർശിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയിൽ ഈ വർഷം താലിബാൻ മോചിപ്പിച്ച അഞ്ചാമത്തെ യുഎസ് പൗരനാണ് അമിരി. സെപ്റ്റംബറിൽ ഒരു ബ്രിട്ടീഷ് ദമ്പതികളെയും താലിബാൻ വിട്ടയച്ചിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @MoFA_Afg/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
US Citizen Released by Taliban After Year in Prison: Taliban prisoner release of a US citizen after a year in Afghan prison, facilitated by Qatari mediation and a US delegation visit.  |