ഭരിക്കാൻ അവസരം ചോദിച്ച് ബിജെപി, ഇന്ദിരാഭവന്റെ മുറ്റത്ത് ശ്രീലേഖ; ശാസ്തമംഗലം സുരേഷ് ഗോപിയുടെയും ശബരീനാഥന്റെയും വാർഡ്

deltin33 2025-11-10 15:51:04 views 981
  



തിരുവനന്തപുരം ∙ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായ കെ.എസ്. ശബരീനാഥന്റെയും വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡിലാണ് മുൻ ഡിജിപി ആർ.ശ്രീലേഖയെ ബിജെപി സ്ഥാനാർഥിയാക്കിയത്. ഇതേ വാർഡിലാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥിതി ചെയ്യുന്നത്. വട്ടിയൂർക്കാവ് എംഎൽ‌എയും മുൻ മേയറുമായ വി.കെ. പ്രശാന്തിന്റെ ഓഫിസുള്ളതും ശാസ്തമംഗലം ജംക്ഷനിൽ. ശ്രീലേഖ മത്സരിച്ചാൽ അവരുടെ വീട് സ്ഥിതി ചെയ്യുന്ന വഴുതക്കാട് നിന്നാകും എന്നായിരുന്നു പാർട്ടിക്കുള്ളിലെ ആദ്യ ധാരണ. എന്നാൽ ശാസ്തമംഗലത്ത് മത്സരിക്കട്ടെ എന്ന പാർട്ടി തീരുമാനത്തിൽ ശ്രീലേഖ സമ്മതം അറിയിക്കുകയായിരുന്നു.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; മുന്നൊരുക്കങ്ങൾ തുടങ്ങി; സ്ഥാനാർഥി, സീറ്റ് ചർച്ചകൾ തുടർന്ന് പാർട്ടികൾ   


ശാസ്തമംഗലം വനിതാ സംവരണ വാർഡ് ആയതിനാലാണ് ശബരീനാഥൻ തൊട്ടടുത്ത വാർഡായ കവടിയാറിൽ മത്സരിക്കാൻ തീരുമാനിച്ചത്. കവടിയാറിലെ ശബരിയുടെ സാന്നിധ്യം തൊട്ടടുത്ത വാർഡായ ശാസ്തമംഗലത്തും പ്രതിഫലിക്കും എന്നായിരുന്നു കോൺഗ്രസ് കണക്കുക്കൂട്ടൽ. ശാസ്തമംഗലത്തെ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം പരമാവധി വീടു കയറാൻ ശബരിയും കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് ബിജെപി അപ്രതീക്ഷിതമായി ശ്രീലേഖയെ മത്സരിക്കാനായി നിയോഗിക്കുന്നത്. കവടിയാർ‌ കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവുമധികം ഉപരിവർഗ വോട്ടർമാരുള്ള വാർഡുകളിലൊന്നാണ് ശാസ്തമംഗലം. ബിജെപിയുടെ സിറ്റിങ് സീറ്റാണെങ്കിലും പാർട്ടിയുടെ ഉറച്ച വാർഡല്ല ശാസ്തമംഗലം. എൽഡിഎഫും യുഡിഎഫും വിജയിച്ചിട്ടുള്ള വാർഡ് ശ്രീലേഖയെ പോലൊരാൾ നിന്നാൽ മാത്രമേ പിടിച്ചെടുക്കാനാകൂ എന്ന തോന്നലാണ് അവസാനനിമിഷം അവരുടെ ലാൻഡിങ്ങിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

  • Also Read ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി; ശാസ്തമംഗലത്ത് മത്സരിക്കും   


ശബരീനാഥൻ മത്സരിക്കുന്ന കവടിയാറിൽ വി.വി. രാജേഷിന്റെ പേരാണ് വാർഡ് കമ്മിറ്റി ജില്ലാ നേതൃത്വത്തിനു കൈമാറിയ പട്ടികയിൽ ആദ്യം ഉണ്ടായിരുന്നത്. പൂജപ്പുര വാർഡ് കൗൺസിലറായ രാജേഷ് സമീപത്തെ ഏതെങ്കിലും വാർഡിൽ നിന്നും മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ വട്ടിയൂർക്കാവ് നിയമസഭാ സീറ്റ് ആഗ്രഹിക്കുന്ന രാജേഷിന് വട്ടിയൂർക്കാവ് വാർഡിൽ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. പ്രാദേശിക എതിർപ്പുകൾ വിലങ്ങുതടിയായപ്പോൾ സമീപ വാർഡായ കൊടുങ്ങാന്നൂരിലേക്ക് രാജേഷിന് അവസരം ലഭിച്ചു. ബിജെപിയുടെ സിറ്റിങ് കൗൺസിലറുടെ എതിർപ്പ് മറികടന്നാണ് രാജേഷിനെ പാർട്ടി കൊടുങ്ങാന്നൂരിലേക്ക് നിയോഗിച്ചത്. കവടിയാറിൽ മുൻ എംഎൽഎ ആയ ശബരീനാഥൻ ജനങ്ങൾക്ക് അപ്രാപ്യൻ ആയിരിക്കുമെന്ന പ്രചാരണം ജനങ്ങളിലേക്ക് എത്തിക്കാൻ അവിടത്തെ ജനങ്ങളുമായി ബന്ധമുള്ള ഒരു പ്രാദേശിക നേതാവിനെ തന്നെ സ്ഥാനാർഥിയാക്കണമെന്നാണ് നിലവിലെ ധാരണ.
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നഗരത്തിലെ ബിജെപിയുടെ മുതിർന്ന നേതാവും പാൽക്കുളങ്ങര കൗൺസിലറുമായ പി. അശോക് കുമാറിന്റെ സ്ഥാനാർഥിത്വത്തോടെ കനത്ത പോരാട്ടം നടക്കുന്ന വാർഡുകളിലൊന്നായി പേട്ട മാറി. കോൺഗ്രസിന്റെ മുൻ പാർലമെന്ററി പാർട്ടി നേതാവ് അനിൽ കുമാറാണ് പേട്ടയിലെ യുഡിഎഫ് സ്ഥാനാർഥി. സിപിഎം മേയർ സ്ഥാനാർഥിയായ എസ്.പി.ദീപക്കായിരിക്കും ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. അശോക് കുമാർ കൂടെ എത്തുന്നതോടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ വാർഡിൽ മത്സരത്തിന് വീറും വാശിയുമേറും. പദ്മിനി തോമസ് മത്സിക്കുന്ന പാളയം വാർ‌ഡിൽ കോൺഗ്രസ് (എസ്) പ്രതിനിധിയായ പാളം രാജനാണ് നിലവിലെ കൗൺസിലർ. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ‌ യുഡിഎഫ് പ്രചാരണത്തിൽ ആദ്യറൗണ്ട് ബഹുദൂരം മുന്നേറിയപ്പോഴാണ് പദ്മിനി രംഗത്തെത്തുന്നത്.

ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പല വാർഡുകളിലും മുൻ കൗൺസിലർമാർ മത്സരരംഗത്തുണ്ട്. നേമത്ത് ഭൂരിപക്ഷ അഭിപ്രായം മറികടന്നാണ് പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.ഗോപനു സീറ്റു നൽകിയത്. 2015ൽ ഒരു വോട്ടിനു വാർഡ് കൈവിട്ട ആർ. അഭിലാഷാണ് എസ്റ്റേറ്റ് വാർഡിലെ സ്ഥാനാർഥി. കൗൺസിലിലെ ഗ്ലാമർ മുഖങ്ങളായ ആശാനാഥ്, കരമന അജിത്ത്, സിമി ജ്യോതിഷ്, ചെമ്പഴന്തി ഉദയൻ, ഗിരികുമാർ എന്നിവർ ഇത്തവണയും വാർഡ് മാറി മത്സരിക്കുന്നുണ്ട്. ഇടവേളയ്ക്കു ശേഷം വ്യവസായി എസ്കെപി രമേശ് മത്സരരംഗത്ത് തിരിച്ചെത്തി. തമ്പാനൂരിൽ മുൻ കൗൺസിലർമാർ തമ്മിലാണ് പോരാട്ടം. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ തമ്പാനൂർ സതീഷാണ് മുൻ കൗൺ‌സിലറും കോൺഗ്രസ് സ്ഥാനാർഥിയുമായ ഹരികുമാറിന് എതിരെ മത്സരിക്കുന്നത്.

കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം മഹേശ്വരൻ നായർക്ക് അദ്ദേഹം ആഗ്രഹിച്ച പുന്നയ്ക്കാമുഗൾ സീറ്റു തന്നെ ലഭിച്ചു. 2020ൽ പുഞ്ചക്കരിയിൽ മത്സരിച്ച് പരാജയപ്പെട്ട പി.കെ.കൃഷ്ണദാസ് പക്ഷത്തെ പ്രബലൻ പാപ്പനംകോട് സജി മേലാങ്കോട് വാർഡിൽ മത്സരിക്കും. റെക്കോർ‌ഡ് ഭൂരിപക്ഷത്തിലാണ് 2015ൽ സജി മേലാങ്കോട് നിന്നും വിജയിച്ചത്. നിക്ഷേപകർക്കു പണം കൊടുക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാർഡായ തിരുമലയിലെ സ്ഥാനാർഥിയെ ആദ്യം പ്രഖ്യാപിച്ചാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സ്ഥാനാർഥി പട്ടിക വായിച്ചത്. ദേവിമ പി.എസ് ആണ് തിരുമലയിലെ സ്ഥാനാർഥി. ഭരിക്കാൻ അവസരം ചോദിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർഥി പ്രഖ്യാപനം. പാർട്ടി പതിവായി പിന്നാക്കം പോകുന്ന തീരദേശ വാർഡുകളിലും ന്യൂനപക്ഷ വോട്ടർമാർ കൂടുതലുള്ള നഗരത്തിലെ വിവിധ വാർഡുകളിലും തങ്ങൾക്ക് കിട്ടാവുന്നതിൽ മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത് എന്നാണ് ബിജെപിയുടെ അവകാശവാദം. English Summary:
Kerala local body election: Thiruvananthapuram Municipal Elections are seeing high-stakes contests, particularly in Sasthamangalam and Kowdiar wards, where former DGP R. Sreelekha\“s BJP nomination and K.S. Sabarinathan\“s UDF candidacy are drawing significant attention.
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

Previous threads: twin casino casino Next threads: hot ace casino apk download old version

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com