കരൂർ∙ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറിയെ പ്രതിചേർത്തു. ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെയും കേസെടുത്തു. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കുറ്റകരമായ നരഹത്യാ ശ്രമത്തിനുള്ള വകുപ്പ് ചേർത്തു. ജനറൽ സെക്രട്ടറി ബുസി ആനന്ദിനും ജോയിന്റ് സെക്രട്ടറി നിർമൽ കുമാറിനുമെതിരെ കേസെടുത്തു.
ടിവികെയുടെ പ്രധാന നേതാക്കൾ ഇന്ന് പ്രതികരിച്ചിട്ടില്ല. വിജയ് ഇന്നലെ പ്രസ്താവന പുറത്തിറക്കിയശേഷം പ്രതികരിച്ചില്ല. ചെന്നൈയിലെ വീട്ടിലാണ് വിജയ്. ഇതിനിടെ, സമൂഹമാധ്യമങ്ങളിൽ പ്രതിരോധം തീർത്ത് ടിവികെ പ്രവർത്തകർ രംഗത്തെത്തി. റാലി നടക്കുമ്പോൾ ഒട്ടേറെ ആംബുലൻസുകൾ നേരത്തെ വന്നതെന്തിനെന്നാണ് ടിവികെ പ്രവർത്തകർ ചോദിക്കുന്നത്. കരുതി കൂട്ടി പദ്ധതിയിട്ടിട്ടാണ് ആംബുലൻസുകൾ വന്നതെന്നും അവർ ആരോപിക്കുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാനാണ് ഈ ആരോപണമെന്ന് മറ്റു പാർട്ടികൾ പറയുന്നു.Kerala Crime News, Missing Person Investigation Kerala, Murder Case Alappuzha, Sebastian Murder Case, Jaynamma Missing Case, Bindu Padmanabhan Murder, Crime Branch Investigation Kerala, Malayala Manorama Online News, Kerala Police Investigation, True Crime Kerala, കൊലപാതകം, കേരള ക്രൈം, Alappuzha Murder, Crime News India, Evidence Destruction Crime
ടിവികെയുടെ ഭാഗത്ത് കൃത്യമായ ഏകോപനമുണ്ടായില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെയും ടിവികെയുെടയും ഭാഗത്ത് വീഴ്ചകളുണ്ടായതായി ആക്ഷേപം ഉയരുന്നുണ്ട്. റാലിയുടെ സമയത്ത് കറന്റ് പോയതായി ദൃക്സാക്ഷികൾ പറയുന്നു. അതിനാൽ മൈക്കിലൂടെ മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. വിജയ് കരൂരിൽ നടത്തിയ രാഷ്ട്രീയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും അടക്കം 39 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരുക്കേറ്റു. English Summary:
Police filed case against TVK leaders on Rally Incident: An investigation is underway following the tragic incident at Vijay\“s TVK rally in Karur. Authorities are examining potential lapses in crowd control and safety measures that contributed to the unfortunate event.  |