കൊല്‍ക്കത്ത∙ ബൂത്ത് ലെവല്‍ ഓഫീസറില്‍ (ബിഎല്‍ഒ) നിന്ന് നേരിട്ട് എസ്‌ഐആര്‍ ഫോം സ്വീകരിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ എല്ലാ വോട്ടർമാരും എസ്‌ഐആര്‍ ഫോം പൂരിപ്പിക്കുന്നത് വരെ താന്‍ അത് പൂരിപ്പിക്കില്ലെന്നും മമത പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജി, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് ഫോം ലഭിച്ചതായി തൃണമൂൽ പാർട്ടി മുഖപത്രമായ ജാഗോ ബംഗ്ലയും മറ്റ് ചില പ്രസിദ്ധീകരണങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിശദീകരണവുമായി മമത തന്നെ രംഗത്തെത്തിയത്.
- Also Read സുഡാൻ കൂട്ടക്കൊല: വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ആർഎസ്എഫ്, അടിയന്തര യോഗം ചേരാൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ
‘‘ഇന്നലെ ഉത്തരവാദിത്തപ്പെട്ട ബിഎൽഒ തന്റെ ജോലി ചെയ്യാൻ ഞങ്ങളുടെ സ്കൂളിൽ വന്നു. അതിനിടയിൽ, അവർ എന്റെ താമസ സ്ഥലത്തെ ഓഫീസിൽ എത്തി. താമസസ്ഥലത്തെ ചില വോട്ടർമാരെ തിരിച്ചറിഞ്ഞ് ഫോം നൽകി. ബംഗാളിലെ എല്ലാവരും ഫോം പൂരിപ്പിക്കുന്നില്ലെങ്കിൽ, എനിക്കും ഒരു ഫോമും പൂരിപ്പിക്കാൻ കഴിയില്ല, പൂരിപ്പിക്കുകയുമില്ല. വിവിധ മാധ്യമങ്ങളും പത്രങ്ങളും ഞാൻ വീട്ടിൽ നിന്ന് പുറത്തുവന്ന് ബിഎൽഒയുടെ കൈയിൽ പിടിച്ചുവെന്നും ഫോം വാങ്ങിച്ചുവെന്നും റിപ്പോർട്ട് ചെയ്തു. ഈ വാർത്ത പൂർണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്’’ – മമതാ ബാനർജി വ്യക്തമാക്കി.
- Also Read ‘മമത അമ്മയ്ക്ക് തുല്ല്യം; മകൾക്ക് നീതി ലഭിക്കണം, എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് നൽകണം’
അതേസമയം മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചു. ‘‘ആരാണ് കള്ളം പറയുന്നത്? തൃണമൂൽ മുഖപത്രമോ അതോ മമതയോ? റോഹിംഗ്യകൾ, ബംഗ്ലാദേശികൾ, പാക്കിസ്ഥാനികൾ എന്നിവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതുവരെ താൻ എസ്‌ഐആർ പൂരിപ്പിക്കില്ലെന്നാണ് അവർ പറയാൻ ആഗ്രഹിച്ചത്’’ – ബിജെപി എംഎൽഎ അഗ്നിമിത്ര പോൾ പറഞ്ഞു.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
English Summary:
Voter List Controversy: Mamata Banerjee Clarifies Stance on SIR Form Amid BJP Criticism |