തിരുവനന്തപുരം ∙ ട്രെയിനിൽനിന്നു വീണ യാത്രക്കാരിയെ കണ്ടെത്തുകയും കുറഞ്ഞ സമയത്തിനുള്ളിൽ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്ത ലോക്കോപൈലറ്റ് എൻ.വി.മഹേഷിന് അഭിനന്ദനപ്രവാഹം. കേരള എക്സ്പ്രസിൽനിന്നു പുറത്തേക്കു ശ്രീക്കുട്ടിയെ തള്ളിയിട്ട സമയം എതിർദിശയിൽ വന്ന കന്യാകുമാരി– കൊല്ലം മെമുവിലെ ലോക്കോപൈലറ്റാണു മഹേഷ്.
- Also Read രണ്ടു ബാറിൽ മദ്യപിച്ചതിനുശേഷം ട്രെയിനിൽ കയറി; പെൺകുട്ടിയെ ചവിട്ടി വീഴ്ത്തിയത് പുകവലി ചോദ്യം ചെയ്തതിന്; റിമാൻഡ് റിപ്പോർട്ട്
കടയ്ക്കാവൂർ എത്തിയപ്പോഴാണു കേരള എക്സ്പ്രസിൽനിന്നു യാത്രക്കാരി താഴെ വീണെന്ന സന്ദേശം ലഭിച്ചത്. തുടർന്ന് ട്രെയിൻ വേഗം കുറച്ചാണു പോയത്. വർക്കലയ്ക്കു സമീപം 2 ട്രാക്കുകൾക്കും ഇടയിലായി കമഴ്ന്നു രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിയെ ട്രെയിനിന്റെ ആദ്യ കോച്ചിൽ എടുത്തു കിടത്തി വർക്കല സ്റ്റേഷനിൽ എത്തിച്ചു. തുടർന്നാണ് ശ്രീക്കുട്ടിയെ മെഡിക്കൽ കോളജിലേക്കു മാറ്റിയത്.
- Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?
ശ്രീക്കുട്ടിയെ (19) പ്രതി സുരേഷ് പുറത്തേക്കു ചവിട്ടിവീഴ്ത്തിയത് പുകവലി ചോദ്യംചെയ്തതിന്റെ പേരിലാണെന്നു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വർക്കലയ്ക്കടുത്തുവച്ച് പുകവലിച്ചുകൊണ്ട് അടുത്തേക്കെത്തിയ ഇയാളോട് ‘മാറിനിന്നില്ലെങ്കിൽ പരാതിപ്പെടും’ എന്നു ശ്രീക്കുട്ടിയും കൂട്ടുകാരി അർച്ചനയും പറഞ്ഞു. പ്രകോപിതനായ സുരേഷ് ശ്രീക്കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ടു നിലവിളിച്ച അർച്ചനയെയും ചവിട്ടിയെങ്കിലും സുരേഷിന്റെ കാലിലും ഡോറിലും പിടിച്ചു തൂങ്ങിക്കിടന്നതിനാൽ രക്ഷപ്പെട്ടു.
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
English Summary:
Loco pilot Mahesh is being praised for his quick response in rescuing a passenger who fell from a train. He swiftly located the injured woman, Sreekutty, and ensured she received prompt medical assistance. The incident occurred after Sreekutty was allegedly pushed from the Kerala Express by a fellow passenger. |