ന്യൂഡൽഹി ∙ ഇന്ത്യയെ ആഗോള സൂപ്പർ പവർ എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ. രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം എക്കാലത്തേക്കാളും ശക്തമാണ്. പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വ്യാപാരം വരെ ഇരു രാജ്യങ്ങളുമായുള്ള ബന്ധം നീളുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗിഡിയൻ സാറിന്റെ പ്രതികരണം.
- Also Read \“ദൈവവുമായി ഡയറക്ട് കണക്ഷനുണ്ടെന്ന് രാഹുൽ ഗാന്ധി\“ വിഡിയോയുടെ വാസ്തവമെന്ത്? | Fact Check
‘‘ഇന്ത്യയുടെ സൗഹൃദത്തിനു ഞങ്ങൾ നന്ദിയുള്ളവരാണ്. പ്രതിരോധ സഹകരണത്തിൽ ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ തയാറെടുക്കുകയാണ്. പ്രതിരോധം, കൃഷി, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ഞങ്ങൾ മുന്നോട്ട് പോവുകയാണ്. അത് കൂടുതൽ ശക്തമാക്കാനുള്ള അഭിനിവേശം ഞങ്ങൾക്കുണ്ട്’’ – ഗിഡിയൻ സാർ പറഞ്ഞു.
ഒക്ടോബർ 7 എന്ന ഭയാനകമായ ദിവസം പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച ആദ്യത്തെ ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വസ്തുത ഞങ്ങൾ മറക്കില്ല. ഇന്ത്യ ഞങ്ങൾക്കൊപ്പം നിന്നു. അത് ഞങ്ങൾ ഓർക്കും. ഭീകരതയുടെ വേദനയും അനുഭവവും ഇന്ത്യയും ഇസ്രയേലും പങ്കിടുന്നുണ്ട്. എല്ലായിടത്തും ഭീകരതയുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് അതിന്റെ ഭീകരത അറിയാം. ഇസ്രയേലിനേക്കാൾ ഭീകരതയെ നേരിടുന്ന അനുഭവം ഒരു രാജ്യത്തിനുമില്ല, പ്രതിരോധത്തിനും രഹസ്യാന്വേഷണ പങ്കിടലിനും പുതിയ ചട്ടക്കൂടുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഗിഡിയൻ സർ പറഞ്ഞു.
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
English Summary:
India and Israel A Growing Strategic Partnership: India-Israel relations are stronger than ever, according to Israeli Foreign Minister Gideon Saar. The two countries share a deep bond rooted in democracy and mutual interests, spanning defense, counter-terrorism, and trade. |