തിരുവനന്തപുരം ∙ കോർപറേഷൻ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സൈനിക സ്‌കൂള്‍ - ജി. രവീന്ദ്രന്‍ നായര്‍, ഞാണ്ടൂര്‍കോണം - പി.ആര്‍. പ്രദീപ്, ചെമ്പഴന്തി-കെ. ശൈലജ, മണ്ണന്തല - വനജ രാജേന്ദ്രബാബു, തുരുത്തുമ്മൂല-മണ്ണാമൂല രാജേഷ്, വലിയവിള - വി. മോഹനന്‍ തമ്പി, നേമം - നേമം ഷജീര്‍, മേലാംകോട്- ജി. പത്മകുമാര്‍, കാലടി - എസ്. സുധി, കരുമം - സി.എസ്.ഹേമ, വെള്ളാര്‍ - ഐ. രഞ്ജിനി, കളിപ്പാന്‍കുളം-യു.എസ്.രേഷ്മ, കമലേശ്വരം-എ. ബിനുകുമാര്‍, ചെറുവയ്ക്കല്‍- കെ.എസ്. ജയകുമാരന്‍, അലത്തറ-വി.ജി. പ്രവീണ സുനില്‍ എന്നിവരെയാണ് ഇന്ന് സ്ഥാനാര്‍ഥികളിൽ ഡിസിസി പ്രസിഡന്റ് എന്‍. ശക്തന്‍ പ്രഖ്യാപിച്ചത്. നേരത്തെ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസിന് 63 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി.
- Also Read ‘ജയരാജന് സ്ത്രീധനം കിട്ടിയ പണം കൊണ്ടാണ് റോഡ് നിർമിച്ചതെങ്കിൽ ഉദ്ഘാടനത്തിന് പോകില്ലായിരുന്നു’
ആര്‍എസ്പി 5 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. കുറുവന്‍കോണം-എസ്.മായ, കരിക്കകം - ദേവിക സുനില്‍, അമ്പലത്തറ - ബി.ഷീജ, പുഞ്ചക്കരി-സിമി എസ്.ശിവന്‍, ആറ്റിപ്ര-എസ്.സത്യപാല്‍ എന്നിവരാണ് ആര്‍എസ്പി സ്ഥാനാര്‍ഥികള്‍. സിഎംപിക്കു മൂന്നു സീറ്റാണുള്ളത്. തൈക്കാട്-എം.ആര്‍.മനോജ്, ഇടവക്കോട് -വി.ആര്‍.സിനി, കണ്ണമൂല-സി.ടി.സോണി എന്നിവരാണ് മത്സരിക്കുന്നത്. English Summary:
Thiruvananthapuram Corporation Election: Kerala local elections are seeing increased activity as Congress announces its second phase of candidates for the Thiruvananthapuram Corporation election. The announcement includes 15 new candidates, adding to the previously announced 48, bringing the total to 63 Congress candidates. |