ന്യൂഡൽഹി ∙ സമയവും സാവകാശവും കിട്ടിയിട്ടും ബിഹാറിലെ സീറ്റ് ധാരണ പ്രഖ്യാപിക്കാനാവാതെ ഇന്ത്യാസഖ്യം. കഴിഞ്ഞദിവസം രാത്രി ആർജെഡിയും മറ്റു പാർട്ടികളും സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണയാക്കിയെങ്കിലും നേരത്തെ കളത്തിലിറങ്ങിയ സ്ഥാനാർഥികൾ പിന്മാറാതെ വന്നതു പ്രതിസന്ധിയായി.
6ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിട്ടും ഓരോ പാർട്ടിയും എത്രവീതം സീറ്റുകളിലാണ് മത്സരിക്കുകയെന്നു പ്രഖ്യാപിക്കാൻ ഇന്ത്യാസഖ്യത്തിനു കഴിഞ്ഞില്ല.
243 അംഗ നിയമസഭയിൽ കോൺഗ്രസിന് 61 സീറ്റ് നൽകുമെങ്കിലും അതിൽ 59 സീറ്റുകളിലെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാകൂ. ഇന്ത്യ ഇൻക്ലൂസീവ് പാർട്ടിയ്ക്കായി 2 സീറ്റുകൾ നീക്കി വയ്ക്കണമെന്നതായിരുന്നു ചർച്ചയിലെ ധാരണ.
- Also Read എൻഡിഎ ജയിച്ചാൽ നിതീഷ് തന്നെയാകുമോ മുഖ്യമന്ത്രി? തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്ന് അമിത് ഷാ
സിപിഐഎംഎലിന് 20, സിപിഐയ്ക്ക് 6, സിപിഎമ്മിന് 4 വികാശ്‌ശീൽ ഇൻസാൻ പാർട്ടിക്ക് 15 എന്നിങ്ങനെയും ധാരണയുണ്ടാക്കി. ശേഷിക്കുന്ന 137 സീറ്റുകളിൽ തീരുമാനം ആർജെഡി കൈക്കൊള്ളാനും ആലോചിച്ചുറപ്പിച്ചിരുന്നെങ്കിലും പ്രഖ്യാപനം ഇന്നലെയുമുണ്ടായില്ല.
കോൺഗ്രസ് 48 ഇടത്താണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എന്നാൽ, ഔദ്യോഗിക പട്ടികയിറക്കാതെ സീറ്റ് വിതരണം നടത്തുകയാണ് ആർജെഡി ചെയ്തത്. English Summary:
Bihar Assembly Election 2025: INDIA alliance faces crisis in Bihar as seat-sharing talks fail to finalize before nomination deadline. RJD, Congress, and other parties struggle with candidate withdrawals. |