പല്ലശന ∙ ജീവിച്ചിരിക്കുന്നയാളെ മരിച്ചതായി കാണിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി പരാതി. പല്ലശ്ശന പഞ്ചായത്ത് നാലാം വാർഡ് പുത്തോട് തറയിലെ പരേതനായ സ്വാമിനാഥന്റെ മകൻ എസ്.രമേഷിനെയാണ് (34) പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ‘‘ഈ അപേക്ഷ ഏൽപിക്കുന്ന നിമിഷം വരെ ഞാൻ മരണപ്പെട്ടിട്ടില്ല എന്നു ഞാൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു’’–രമേഷ് പല്ലശ്ശന പഞ്ചായത്തിൽ നൽകിയ പരാതിയിൽ പറയുന്നു.സാങ്കേതിക പിഴവാണോ എന്നു പരിശോധിക്കുമെന്നും പിഴവു സംഭവിച്ചിട്ടുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.മരിച്ചുവെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ വിശദമായി പരിശോധിക്കുന്നുണ്ട്.  
 
പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്  
 സിപിഎം ഭരിക്കുന്ന ഭരണസമിതി മരണപ്പെട്ടവരുടെ വോട്ടുകൾ ഒഴിവാക്കുന്നതിന്റെ മറവിൽ കോൺഗ്രസ് വോട്ടുകൾ വ്യാപകമായി വെട്ടി മാറ്റുകയാണെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്.രാമനാഥൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധീർ പാറക്കളം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ രാധാകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി. English Summary:  
Voter list error reported in Pallasana Panchayat, where a living person was marked as deceased and removed from the voter list. Authorities are investigating the issue and promise to rectify the mistake if found. This incident has sparked protests from Youth Congress, alleging political motives behind voter list revisions. |