ളാഹ എസ്റ്റേറ്റിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്ററിൽനിന്ന് വിജയ് മല്യ പുറത്തിറങ്ങി. കാത്തുനിന്ന കാരവനിൽ പമ്പയിലേക്ക്. 26 വർഷങ്ങൾക്കു മുൻപാണ്. മലമ്പാതയിലൂടെ നീങ്ങിയ കാരവനെ ആളുകൾ കൗതുകത്തോടെ നോക്കി നിന്നു. പമ്പയിൽനിന്ന് ബർമുഡ ധരിച്ച് മല ചവിട്ടിയ വിജയ് മല്യ അവിടെയും ചർച്ചയ്ക്ക് വഴിയൊരുക്കി. ശബരിമലയിൽ എത്തുമ്പോൾ, അയ്യപ്പഭക്തനായ വിജയ് മല്യയുടെ മനസ്സിൽ മറ്റൊരു സ്വപ്നമുണ്ടായിരുന്നു. പൊൻചുരികാധാരനായ അയ്യന്റെ ശ്രീകോവിൽ സ്വർണം പൊതിയുക. മല്യയുടെ ആഗ്രഹം സഫലമായി. പൊന്നമ്പലമേടിനു താഴെ തങ്കസൂര്യോദയം പോലെ ശബരീശസന്നിധി പൊൻപ്രഭയിൽ തിളങ്ങി. തനിത്തങ്കം കൊണ്ടാണ് മല്യ ശ്രീകോവിൽ സ്വർണത്തിൽ പൊതിഞ്ഞത്. സ്വിറ്റ്സർലൻഡിൽനിന്ന് കൊണ്ടുവന്ന 30 കിലോ സ്വർണമാണ് ഉപയോഗിച്ചത്. സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് കൺകുളിരും കാഴ്ചയാണിത്. രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും കൊടുംകാട്ടിൽ മഴയും മഞ്ഞും കാറ്റും വെയിലുമേറ്റിട്ടും ഒളിമങ്ങിയിട്ടില്ല ആ സ്വർണാവരണത്തിന്. പിന്നെന്തിന് ദ്വാരപാലക ശിൽപത്തിലും ശ്രീകോവിലിൽ വാതിലിലും സ്വർണം പൊതിഞ്ഞു? ‘എത്തിക്കൽ’ സ്വർണമായ സ്വിറ്റ്സർലൻഡ് സ്വർണം പരമ്പരാഗത രീതിയിലാണ് മല്യ പൊതിഞ്ഞത്. വീണ്ടും സ്വർണം പൂശിയ ദ്വാരപാലക ശിൽപം എങ്ങനെയാണ് രേഖകളിൽ ചെമ്പായി മാറിയത്? അടുത്ത കാലത്താണ് കടുത്തുരുത്തി മഹാദേവ ക്ഷേത്രത്തിലെ    English Summary:  
What are the details of the Sabarimala Gold Plate Scandal, which involves the alleged substitution of Vijay Mallya\“s donated gold with copper, issues with the Dwarapalaka idols\“ gold-clad panels, and the roles of Unnikrishnan Potti, the Devaswom Board, and actor Jayaram\“s associated pooja? News Explainer |