കാസർകോട് ∙ മദ്യപിച്ച് ലോറി ഓടിച്ച ഡ്രൈവർ ക്ഷീണം തോന്നിയപ്പോള്‍ ദേശീയപാതയ്ക്കു നടുവിൽ ലോറി നിര്‍ത്തി കിടന്നുറങ്ങി. ദേശീയപാതയിൽ കാസർകോട് കുമ്പളയ്ക്കു സമീപം ദേവീനഗർ ഭാഗത്ത് വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. കർണാടക റജിസ്ട്രേഷനുള്ള ലോറിയുടെ ഡ്രൈവർ തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനാണ് മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങിയത്. ലോറിയുടെ ലൈറ്റ് പോലും ഇയാൾ ഓഫ് ചെയ്യാൻ മറന്നിരുന്നു.
View this post on Instagram
A post shared by Manorama Online (@manoramaonline)Madhya Pradesh crime, Child beheading, Bhopal murder, Mob lynching, Mental health crime, Malayala Manorama Online News, India crime news, Crime against children India, Madhya Pradesh police investigation, Violent crime in India, കുട്ടി കൊലപാതകം, മധ്യപ്രദേശ് ക്രൈം, ക്രൂരകൃത്യം, അരുംകൊല, ശിശുഹത്യ, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്
80 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് പോകാൻ അനുവാദമുള്ള ട്രാക്കിലായിരുന്നു വാഹനം കിടന്നിരുന്നത്. ദേശീയപാത അതോററ്റിയുടെ ഓഫീസിനു സമീപമായിരുന്നു സംഭവം. അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എസ്ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മറ്റൊരു ഡ്രൈവറെ ഉപയോഗിച്ച് ലോറി ദേശീയപാതയിൽനിന്നു മാറ്റി അപകടം ഒഴിവാക്കി. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാൾ വലിയൊരു അപകടമാണ് ഒഴിവാക്കിയതെന്നും അടിച്ചുഫിറ്റായി എവിടെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചില്ലല്ലോയെന്നും വാഹനം നിർത്തിയതു കാരണം ഒരുപാട് ജീവനുകൾ രക്ഷപ്പെട്ടെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവർ ഇയാളെ മാതൃകയാക്കണമെന്നും മറ്റുമാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വരുന്ന കമന്റുകൾ.
English Summary:
Kasargod drunk driver slept on the national highway, blocking traffic. The lorry driver was arrested, preventing a potential accident and saving lives.  |