deltin33                                        • 2025-10-18 02:21:17                                                                                        •                views 730                    
                                                                    
  
                                
 
  
 
    
 
  
 
ന്യൂഡൽഹി∙ 21ാം നൂറ്റാണ്ട് ഇന്ത്യയുടെതാണെന്നും നാലോ അഞ്ചോ പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആരുതന്നെയായാലും ലോകത്തിന്റെ നേതൃപദവി യുഎസ് പ്രസിഡന്റിൽ നിന്ന് ഏറ്റെടുക്കുമെന്നും മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. പുതിയ ‘സൂപ്പർ പവർ’ എന്ന നിലയിൽ ഇന്ത്യയ്ക്കു ലോകക്രമത്തിൽ നിർണായക പങ്കുവഹിക്കാനുണ്ടാകുമെന്നും എഷ്യ–പസഫിക് മേഖലയിൽ ചൈനയ്ക്കു ബദലാകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവി സംഘടിപ്പിച്ച വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ടോണി ആബട്ട്.   
  
 -  Also Read   ഇന്ത്യാ സഖ്യത്തിന് ‘ആപ്പ്’ വയ്ക്കാൻ കേജ്‌രിവാൾ? കൂട്ടിന് ‘മൂന്നാം മുന്നണി’; ബിജെപിക്ക് ഇനി എല്ലാം എളുപ്പം?   
 
    
 
‘‘ഓസ്ട്രേലിയയുടെ ശക്തവും വിശ്വസ്തവുമായ പങ്കാളിയാകണം ഇന്ത്യ. 2022ൽ ഓസ്ട്രേലിയയുമായും കഴിഞ്ഞ മാസം യുകെയുമായും ഇന്ത്യ ഒപ്പിട്ട വ്യാപാര കരാറുകൾ ലോകം ചൈനയിൽ നിന്ന് അകലുന്നുവെന്നും ഇന്ത്യയിലേക്ക് അടുക്കുന്നുവെന്നുമുള്ളതിന്റെ അടയാളമാണ്. ലോകത്തിനു മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ താൽപര്യങ്ങൾ തടയുന്നതിലുള്ള നിർണായക പങ്ക് ഇന്ത്യയ്ക്കാണ്. ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് എല്ലാ അയൽരാജ്യങ്ങൾക്കും ലോകത്തിനാകെയും ഭീഷണിയാണ്. നിലവിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഏതു നഗരമെടുത്താലും വൻ തോതിലുള്ള അടിസ്ഥാന വികസനങ്ങൾ കാണാം. ഇന്ത്യ ചൈനയ്ക്കു ബദലായി ഉയർന്നുവരികയാണ്.’’ –ടോണി ആബട്ട് പറഞ്ഞു. English Summary:  
Tony Abbott\“s Prediction about India\“s Economic Growth and Global Influence: Former Australian Prime Minister Tony Abbott predicts India will assume global leadership from the US and become a crucial counterweight to China in the Asia-Pacific region. |   
                
                                                    
                                                                
        
 
    
                                     
 
 
 |