ന്യൂഡൽഹി ∙ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഇന്നു നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഇന്ത്യൻ പതാകയ്‌ക്കൊപ്പം ഏതു പതാക ഉപയോഗിക്കുമെന്നതിൽ പ്രതിസന്ധി. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതിനാൽ അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക പതാകയാണോ താലിബാന്റെ പതാകയാണോ ഉപയോഗിക്കുകയെന്നതിൽ സ്‌ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്റെ എംബസിക്കു പുറത്ത് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക പതാകയാണ് ഇപ്പോഴും ഉയർത്തിയിട്ടുള്ളത്.
- Also Read സമാധാന നൊബേൽ: ട്രംപിന്റെ സ്വപ്നം പൂവണിയുമോ? ചർച്ചകളിൽ 5 പേർ, പട്ടികയിൽ പാക്ക് മുൻ പ്രധാനമന്ത്രിയും
സന്ദർശകരാജ്യത്തിന്റെ ഔദ്യോഗിക പതാക കൂടിക്കാഴ്ചകളിൽ ഉണ്ടാകണമെന്നാണ് നയതന്ത്ര ചട്ടം. രണ്ടു രാജ്യങ്ങളുടെയും പതാകകൾ നേതാക്കൾക്കു പിന്നിലോ മേശപ്പുറത്തോ പ്രദർശിപ്പിക്കണമെന്ന ചട്ടം നിലവിലുള്ളതിനാൽ ഏതു പതാക ഉയർത്തുമെന്നതിൽ വ്യക്‌തതയില്ല. മുമ്പ് കാബൂളിൽ അമീർ ഖാൻ മുത്താഖിയും ഇന്ത്യൻ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ താലിബാൻ പതാകയാണ് ഉപയോഗിച്ചത്. എന്നാൽ, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഈ വർഷം ആദ്യം ദുബായിൽ മുത്തഖിയുമായി കൂടിക്കാഴ്‌ച നടത്തിയപ്പോൾ പതാകകളൊന്നും ഉപയോഗിച്ചിരുന്നില്ല. English Summary:
Amir Khan Muttaqi - S Jaishankar meeting: India is facing a diplomatic quandary – should it let the Taliban flag fly next to the Indian Tricolour during the meet between Jaishankar and Muttaqi? |
|