ഫ്ലോറിഡ ∙ 1986-ൽ 70 വയസ്സുകാരിയായ വിർജി ലാങ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി 24ന് വൈകുന്നേരം 6:15-ഓടെ മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
വളര്‍ത്തുനായ നക്കി; യുകെയിൽ 56 കാരിയുടെ കൈകാലുകൾ മുറിച്ചുമാറ്റി Europe News
ഇടിത്തീ പോലെ ട്രംപിന്റെ പുതിയ നിർദേശം: ലോകം ശ്വാസമടക്കി കേട്ട 107 മിനിറ്റുകൾ; മിസൈൽ ഭീഷണിയും നികുതി യുദ്ധവും Europe News
ഈ വർഷം അമേരിക്കയിൽ നടക്കുന്ന നാലാമത്തെ വധശിക്ഷയാണിത്. ഫ്ലോറിഡയിൽ കഴിഞ്ഞ വർഷം 19 പേരുടെ വധശിക്ഷ നടപ്പാക്കി. പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന വിർജി ലാങ്ഫോർഡിനെ കുത്തിക്കൊലപ്പെടുത്തി പ്രതി പണം കവരുകയായിരുന്നു. മരിക്കുന്നതിന് മുൻപ് വിർജി തന്നെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഫ്ലോറിഡയിലെ വധശിക്ഷാ രീതികളെ സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോമേയർ രൂക്ഷമായി വിമർശിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളാണോ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ ഫ്ലോറിഡ സർക്കാർ പുലർത്തുന്ന രഹസ്യാത്മകത അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അവർ നിരീക്ഷിച്ചു.
അഞ്ച് പതിറ്റാണ്ടായി വിർജി നടത്തിവന്നിരുന്ന കടയിൽ വച്ചാണ് ആക്രമണം നടന്നത്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അവർ കൊല്ലപ്പെട്ടത്. ലഹരിമരുന്നിന് അടിമയായിരുന്ന ട്രോട്ടർ, കടയിലെ പണം മോഷ്ടിക്കുന്നതിനിടയിലാണ് വിർജിയെ കശാപ്പുകാരന്റെ കത്തി ഉപയോഗിച്ച് ഏഴുതവണ കുത്തിയത്. ADVERTISEMENT Go AD-FREE
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Florida Department of Corrections എന്ന വെബ്സൈറ്റില്‍ നിന്ന്) English Summary:
Melvin “Mel“ Trotter, convicted of the brutal 1986 murder of 70-year-old Virgie Langford, has been executed in Florida via lethal injection.