search

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് 78 വർഷം കഠിന തടവും 4.75 ലക്ഷം രൂപ പിഴയും

LHC0088 3 hour(s) ago views 278
  



തിരുവനന്തപുരം ∙ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 78 വർഷം കഠിന തടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.

2023ൽ കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവാണ് പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്താരോടും വിവരം പറഞ്ഞില്ല. പെൺകുട്ടിയുടെ അനുജൻ പീഡന ദൃശ്യം കണ്ട ശേഷം അമ്മയോടു പറഞ്ഞപ്പോഴാണ് വിവരം പുറത്തുവന്നത്. ഇക്കാര്യം ചോദിച്ച അമ്മയെയും പ്രതി ക്രൂരമായി മർദിച്ചു. തുടർന്ന് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
  English Summary:
Child abuse case in Kerala results in a stepfather receiving a 78-year prison sentence. The case involved the abuse of a 13-year-old girl, highlighting the severity of child sexual abuse crimes and the legal repercussions in Kerala.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504