പട്ന ∙ ബിജെപിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട മുൻ കേന്ദ്രമന്ത്രി ആർ.കെ.സിങ് പാർട്ടിയിൽനിന്നു രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പു വേളയിലെ പരസ്യ വിമർശനങ്ങളുടെ പേരിലാണ് സിങ്ങിനെതിരെ ബിജെപി നടപടിയെടുത്തത്. നിതീഷ് സർക്കാർ ഭാഗൽപുരിലെ വൈദ്യുതി പദ്ധതി അദാനി കമ്പനിക്കു നൽകിയിൽ 62,000 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് സിങ് ആരോപിച്ചിരുന്നു.
Also Read സ്വകാര്യ ട്രെയിനിൽ വൻ ചെമ്പുകടത്ത്; 108 കോടിയുടെ വെട്ടിപ്പുപിടിച്ചു
ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കും സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാളിനുമെതിരെ ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടതും ബിജെപിക്കു തലവേദനയായി. 2 തവണ ലോക്സഭാംഗവും മോദി മന്ത്രിസഭയിൽ അംഗവുമായിരുന്ന ആർ.കെ.സിങ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു.
Also Read പശുവിറച്ചി കഴിച്ചെന്നാരോപിച്ച് അഖ്‌ലാഖിനെ മർദിച്ചുകൊന്ന കേസ്; കുറ്റപത്രം പിൻവലിക്കാൻ യുപി സർക്കാർ
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം OfficeOfRKSingh എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
\“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
English Summary:
Political Fallout: R.K. Singh Exits BJP Over Nitish Govt\“s Adani Deal & Internal Strife