തിരുവനന്തപുരം∙ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഐകകണ്ഠ്യേന അംഗീകരിക്കുകയാണ് ചെയ്‌തതെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നിട്ടും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇത്തരം കള്ളപ്രചാരവേലകളെ തള്ളിക്കളയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
Also Read ‘സ്ത്രീകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതി, അതിജീവിതയെ ചടങ്ങിന് കൊണ്ടുപോയിട്ട് കാര്യമില്ല’
നിലവിലുള്ള നിയമമനുസരിച്ച് സ്ഥിരം വി.സിയെ നിയമിക്കാനുള്ള പൂര്‍ണമായ അധികാരം ചാന്‍സലര്‍ക്കാണ്. എന്നാല്‍, സുപ്രീംകോടതി സമവായമുണ്ടാക്കാന്‍ ഗവര്‍ണറോടും, സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു. വൈസ് ചാന്‍സലര്‍മാരെ തീരുമാനിക്കാനുള്ള പാനല്‍ തയാറാക്കുന്നതിന് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് അധ്യക്ഷനായ സേര്‍ച്ച് കമ്മിറ്റിയും സുപ്രീംകോടതി നിശ്ചയിച്ചു. ഈ കമ്മിറ്റി മൂന്ന് അംഗ പട്ടികകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതില്‍ കോടതി നിര്‍ദ്ദേശപ്രകാരം മുന്‍ഗണനാക്രമം നിശ്ചയിച്ച് മുഖ്യമന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
Also Read ‘ആരാണ് ഈ മറ്റുള്ളവര്‍, അപാകത നിറഞ്ഞ വോട്ടർ പട്ടിക’; എസ്‌ഐആറിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
എന്നാല്‍, ഗവര്‍ണര്‍ ഇത് അംഗീകരിക്കാതെ വിയോജിപ്പ് രേഖപ്പെടുത്തി മറ്റു രണ്ട് പേരുകള്‍ സുപ്രീംകോടതി മുൻപാകെ സമര്‍പ്പിച്ചു. ഗവര്‍ണറും, മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ സമവായമുണ്ടാക്കണമെന്ന് സുപ്രീംകോടതി വീണ്ടും ആവശ്യപ്പെട്ടു. ആദ്യം സമവായത്തിനു തയാറാവാതിരുന്ന ഗവര്‍ണര്‍ കോടതി നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രിയെ വിളിച്ച് സമവായത്തിലെത്തുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Kerala VC Appointment Row: The CPM State Secretariat has unanimously approved the Chief Minister\“s stance on the Vice Chancellor appointment. Media attempts to spread false narratives of disagreement within the secretariat should be dismissed.