കാർത്തികപ്പള്ളി (ആലപ്പുഴ) ∙ സ്വകാര്യ സ്കൂളിൽ ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി. 30ന് അധ്യാപകർ ഒരു വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകൾ ലഭിച്ചത്. ഇത് കരീലക്കുളങ്ങര പൊലീസിന് കൈമാറി. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ, ഇന്നലെ മറ്റൊരു വിദ്യാർഥി റോഡിൽ നിന്ന് കളഞ്ഞു കിട്ടിയതാണെന്ന് പറഞ്ഞ് ഒരു വെടിയുണ്ട തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു.
- Also Read രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ: അറസ്റ്റ് തടയാതെ കോടതി; വിധി ഇന്നുണ്ടായേക്കും
സുഹൃത്തിന്റെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയതോടെ, ഭയന്ന് ഈ വിദ്യാർഥി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി വെടിയുണ്ട ഏൽപിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ടു വിദ്യാർഥികളുടെയും സുഹൃത്ത് തന്റെ ബന്ധുവായ വിമുക്തഭടന്റെ പക്കൽ നിന്ന് വെടിയുണ്ടകൾ മോഷ്ടിച്ചതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. വെടിയുണ്ടകൾ പൊലീസ് കോടതിക്ക് കൈമാറി. ഫൊറൻസിക് ബാലിസ്റ്റിക് എക്സ്പർട്ട് വിഭാഗത്തിന് ഇവ കൈമാറും. English Summary:
Bullets Found in Student\“s Bag: Kerala school news involves bullets being discovered in a student\“s bag in Alappuzha, sparking a police investigation. The incident raises concerns about student safety and the source of the ammunition, with authorities suspecting a connection to a former soldier. |