ന്യൂഡൽഹി ∙ തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ ഉന്നയിക്കാൻ സുപ്രീം കോടതി കേരള സർക്കാരിനോടു നിർദേശിച്ചു. നാളെ വൈകിട്ട് 5നകം ഇക്കാര്യം വ്യക്തമാക്കി കത്തു നൽകണം. രണ്ടുദിവസത്തിനുള്ളിൽ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ തീരുമാനം കൈക്കൊള്ളാൻ തിരഞ്ഞെടുപ്പു കമ്മിഷനോടു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ചു നടക്കുന്നതുകൊണ്ട് പ്രശ്നങ്ങളില്ലെന്ന ശക്തമായ നിലപാട് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയിൽ സ്വീകരിച്ചെങ്കിലും അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർദേശം.
- Also Read ബ്രഹ്മോസ് മിസൈൽ നിർമാണ കേന്ദ്രം തിരുവനന്തപുരത്ത്; ജയിൽഭൂമി വിട്ടുനൽകും, സുപ്രീംകോടതി അനുമതി
നേരത്തേ സമയം നീട്ടി നൽകിയതാണെന്നും ഫോം വിതരണത്തിന്‍റെയും ഡിജിറ്റലൈസേഷന്റെയും സിംഹഭാഗവും പൂർത്തിയായെന്നും കമ്മിഷൻ വാദിച്ചു. ഉദ്യോഗസ്ഥരെ പ്രത്യേകമാണ് നിയോഗിച്ചിരിക്കുന്നതെന്നും പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നതായും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. എസ്ഐആർ മാറ്റിവയ്ക്കാൻ ഉത്തരവിടണമെന്ന കേരളത്തിന്‍റെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യത്തോടു കോടതി നേരിട്ടു പ്രതികരിച്ചില്ല. ഫലത്തിൽ, കേരളത്തിൽ എസ്ഐആർ തുടരാം. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സാവകാശത്തിനായി കമ്മിഷനു ഔദ്യോഗികമായി കത്തു നൽകാനാണ് സർക്കാരിനോട് നിർദേശിച്ചത്.
- Also Read ചതുപ്പിൽ നിന്ന് കയറിപ്പോരാൻ കഴിയാതെ സൂരജ് ലാമ കുടുങ്ങി?; പുറത്തുവരുന്നത് മകന്റെ ആരോപണം ശരിവയ്ക്കുന്ന വിവരങ്ങൾ
പുതുപ്പള്ളിയിലെ രണ്ടായിരത്തിൽപരം വീടുകൾ കയറിയിറങ്ങിയപ്പോൾ കണ്ട സാഹചര്യം വ്യത്യസ്തമായിരുന്നുവെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എസ്ഐആർ ഇപ്പോഴത്തെ നിലയിൽ തുടരാൻ അനുവദിച്ചാൽ 400–450 വോട്ടുകൾ ഒറ്റയടിക്ക് ഇല്ലാതാകുന്ന സാഹചര്യം അവിടെ മാത്രം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
കേരളത്തിൽ നിന്നുള്ള എൻആർഐ വോട്ടർമാരുടെ ആശങ്ക അഭിഭാഷകനും രാജ്യസഭ അംഗവുമായ ഹാരിസ് ബീരാൻ ബെഞ്ചിനു മുൻപാകെ ഉന്നയിച്ചെങ്കിലും കോടതി ഇടപെട്ടില്ല. ഫോം ഓൺലൈനായി പൂരിപ്പിച്ചു നൽകാൻ നിർദേശിച്ചെങ്കിലും നേരിട്ടുള്ള വെരിഫിക്കേഷൻ പ്രവാസികളുടെ കാര്യത്തിൽ അസാധ്യമാണെന്നും അവർക്ക് വോട്ടുകൾ നഷ്ടമാകുന്ന സാഹചര്യമെന്നും ഹാരിസ് ബീരാൻ പറഞ്ഞു. ഇക്കാര്യം ഹർജിയിൽ ഇല്ലെന്നും പുതിയ ഹർജിയായി നൽകാൻ നിർദേശിക്കണമെന്നുമായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്. എൻആർഐക്കാരുടേത് ഉൾപ്പെടെയുള്ള വിഷയത്തെക്കുറിച്ചു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു ബോധ്യമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പ്രശ്നമുണ്ടെങ്കിൽ അവർ കേന്ദ്ര കമ്മിഷനു മുൻപാകെ ഉന്നയിക്കട്ടെയെന്നും വിഷയം ഉചിതമായ സമയത്തു വരട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. English Summary:
SIR: Kerala Local Body Election is facing challenges due to the ongoing SIR process. The Supreme Court has directed the Kerala government to formally appeal to the Election Commission for more time to submit the enumeration form, considering the ongoing local body elections. |