കോട്ടയം ∙ ലഹരിവിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രകോപന കാരണം ദിവസങ്ങൾക്കു മുൻപു നടന്ന വഴക്കിലെ മോശം പരാമർശങ്ങളെന്നു സൂചന. തോട്ടയ്ക്കാടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മാങ്ങാനം കളമ്പാട്ടുകുന്ന് താന്നിക്കൽ വീട്ടിൽ ആദർശ് സോമൻ (23) ആണ് കൊല്ലപ്പെട്ടത്. മാണിക്കുന്നം ലളിതാസദൻ വീട്ടിൽ അഭിജിത്തിനെയാണ് (വാവ–24) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ ലഹരി ഇടപാടിലെ പണത്തെച്ചൊല്ലി രൂക്ഷമായ തർക്കം നിലനിന്നിരുന്നു.
- Also Read കൊലപാതക കേസിൽ കസ്റ്റഡിയിലായത് മുൻ കൗൺസിലർ; വിമത സ്ഥാനാർഥിയായി മത്സരിക്കാൻ നീക്കം നടത്തി
3 ദിവസം മുൻപു പണത്തെപ്പറ്റി സംസാരിക്കാൻ അഭിജിത്ത്, ആദർശിന്റെ വീട്ടിലെത്തി. തർക്കത്തിനിടെ ആദർശിന്റെ മാതാപിതാക്കളെ സംബന്ധിച്ച് അഭിജിത്ത് മോശം പ്രയോഗം നടത്തി. ഇതിനു പ്രതികാരമായി അഭിജിത്തിനെ കാറിൽക്കയറ്റി മർദിക്കാൻ ലക്ഷ്യമിട്ടാണു സുഹൃത്ത് റോബിൻ ജോർജിനൊപ്പം തിങ്കളാഴ്ച പുലർച്ചെ ആദർശ് അഭിജിത്തിന്റെ വീടിനു മുൻപിലെത്തിയതെന്നു പൊലീസ് പറയുന്നു.
കാറിലേക്ക് അഭിജിത്തിനെ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ കുതറി മാറിയാണ് ഇയാൾ ആദർശിനെ കുത്തിവീഴ്ത്തിയതെന്നും പൊലീസ് പറഞ്ഞു. റോബിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. നേരത്തേ കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന റോബിൻ, 2023ൽ തന്നെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥർക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ട കേസിലെ പ്രതിയാണ്. അന്ന് ഇയാളുടെ വീട്ടിൽനിന്നു കഞ്ചാവ് പിടികൂടിയിരുന്നു.
- Also Read കഴുത്തിനു കുത്തിപ്പിടിച്ച് തള്ളിയിട്ടു; മാല കാമുകന് പണയം വയ്ക്കാൻ നൽകി: സന്ധ്യയെ കുടുക്കിയത് ‘പൊട്ടിയ എല്ലുകൾ’
- വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
തിങ്കൾ പുലർച്ചെ 1.30ന് അഭിജിത്തിന്റെ വീട്ടുമുറ്റത്താണു സംഭവം നടന്നത്. ലഹരിക്കേസുകളിൽ പ്രതികളാണ് ആദർശും അഭിജിത്തും. രാസലഹരി വാങ്ങിയ ഇനത്തിൽ ആദർശ് തനിക്ക് 1500 രൂപ തരാനുണ്ടെന്നാണ് അഭിജിത്ത് പൊലീസിനു നൽകിയ മൊഴി. അഭിജിത്തിന്റെ സുഹൃത്ത് 12,000 രൂപയ്ക്ക് ബൈക്ക് ആദർശിനു പണയം വച്ചിരുന്നു. ബൈക്ക് തിരികെ നൽകാൻ 2,000 രൂപ ആദർശ് കൂടുതൽ ആവശ്യപ്പെട്ടതിനെച്ചൊല്ലി ആദർശിന്റെ വീട്ടിൽപ്പോയി അഭിജിത്ത് വഴക്കിട്ടു. രാത്രി ഫോണിലൂടെയും ഇരുവരും ഭീഷണി മുഴക്കി. തുടർന്നു പുലർച്ചെ 1.15ന്, സുഹൃത്തായ റോബിൻ ജോർജിനൊപ്പം ആദർശ് അഭിജിത്തിന്റെ വീട്ടിലെത്തി. അഭിജിത്തും ആദർശും തമ്മിൽ വഴക്കിടുകയും ആദർശിനു കുത്തേൽക്കുകയുമായിരുന്നു. കഴുത്തിൽ ഒരു തവണയും നെഞ്ചിൽ 2 തവണയും കുത്തേറ്റെന്നു പൊലീസ് പറഞ്ഞു. English Summary:
Youth Murdered in Kottayam over Drug Dispute: Kottayam murder case revolves around a financial dispute related to drug sales, resulting in the death of a young man. The incident stemmed from derogatory remarks made during a previous altercation between the victim and the accused, leading to a fatal confrontation. |