അമ്രേലി (ഗുജറാത്ത്) ∙ ഗോവധക്കേസിൽ 3 പേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷ വിധിച്ചത്. ഗുജറാത്തിൽ ഇതാദ്യമായാണ് ഗോവധക്കേസിൽ ജീവപര്യന്തം വിധിക്കുന്നത്. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരമാണു മൂവരും കുറ്റക്കാരെന്നു കണ്ടെത്തിയത്. 2023ൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തത്.
- Also Read നടൻ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്തു: വാട്സാപ്പിൽ പണം ആവശ്യപ്പെട്ട് പലർക്കും സന്ദേശം, ഒടുവിൽ അറസ്റ്റ്
‘ചരിത്രപരമായ വിധി’യെന്നാണ് ഗുജറാത്ത് സർക്കാർ ശിക്ഷയെ വിശേഷിപ്പിച്ചത്. സംസ്ഥാന സർക്കാർ ഗോസംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വാഘാനി പറഞ്ഞു. English Summary:
Cow slaughter case in Gujarat results in life imprisonment for three : This landmark verdict underscores the state government\“s unwavering commitment to cow protection and upholding stringent animal preservation laws. The conviction stems from a 2023 police search that uncovered 40 kilograms of cow meat. |