കോഴിക്കോട് ∙ നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതുപ്രകാരം 5 എഫ്ഐആറാണ് കേസുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത്.
- Also Read ജന്മാവകാശ പൗരത്വം: ട്രംപിന്റെ ഉത്തരവിന് വീണ്ടും തിരിച്ചടി; ഭരണഘടനാ വിരുദ്ധമെന്ന് അപ്പീല്‍ കോടതികളും
കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഇക്കാര്യം കൗൺസിലിങ് നടത്തിയ ആൾ അറിയിച്ചതു പ്രകാരം വടകര പൊലീസിനെ അറിയിക്കുകയായിരുന്നു. പീഡനം ഉണ്ടായത് നാദാപുരം സ്റ്റേഷന്റെ പരിധിയിലായതിനാൽ വടകര പൊലീസിൽനിന്ന് നാദാപുരം പൊലീസിലേക്ക് കേസ് കൈമാറുകയായിരുന്നു.
- Also Read കുട്ടികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം; ഉത്തരവാദിത്തം ആർക്കെല്ലാം?
പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച ശേഷം പീഡനം നടത്തിയെന്നാണ് വിവരം. കേസിൽ പിടിയിലായ അഞ്ചു പേരും 21, 22 വയസ്സ് പ്രായമുളളവരാണ്. വിവിധ സ്ഥലങ്ങളിൽ പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി. English Summary:
Five Arrested in Nadapuram Rape Case: The victim, a tenth-grade student, revealed the abuse during a school counseling session, leading to multiple FIRs and an ongoing investigation. The abuse allegedly began after the suspects contacted her on Instagram. |
|