ഇൻഡ്യാന∙ വീട് മാറി എത്തിയ ക്ലീനിങ് തൊഴിലാളിയെ വെടിവച്ചുകൊന്ന സംഭവത്തിൽ വീട്ടുടമയായ കട്ട് ആൻഡേഴ്സനെതിരെ (62) മനഃപൂർവമുള്ള നരഹത്യ കുറ്റം ചുമത്തി. ഈ മാസം അഞ്ചിന് രാവിലെയാണ് സംഭവം നടന്നത്. 32 വയസ്സുകാരിയായ മരിയ ഫ്ലോറിൻഡ റിയോസ് പെരസ് ഡി വെലാസ്ക്വസ് ഉൾപ്പെട്ട ക്ലീനിങ് സംഘം മറ്റൊരിടത്തേക്ക് പോകേണ്ടതിനു പകരം അബദ്ധത്തിൽ കട്ട് ആൻഡേഴ്സണിന്റെ വീട്ടിൽ എത്തുകയായിരുന്നു.
അൻമോൽ ബിഷ്ണോയിയെ ഉടൻ ഇന്ത്യയിലെത്തിക്കും; നാടുകടത്തിയത് ലൂസിയാനയിൽ നിന്ന്, വിമാനമിറങ്ങുമ്പോൾ അറസ്റ്റ് ഉറപ്പെന്ന് സൂചന US News
വീടെന്ന സ്വപ്‌നം ബാക്കിയായി; 8 മാസം ഗര്‍ഭിണിയായ ഇന്ത്യക്കാരിക്ക് സിഡ്‌നിയിൽ കാറിടിച്ച് ദാരുണാന്ത്യം Other Countries
വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട ഉടൻ, ഒരു മിനിറ്റിനുള്ളിൽ കട്ട് ആൻഡേഴ്സൺ യാതൊരു മുന്നറിയിപ്പും കൂടാതെ വാതിലിലൂടെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മരിയ ഫ്ലോറിൻഡ തൽക്ഷണം മരിച്ചു. കുറ്റം തെളിഞ്ഞാൽ 10 വർഷം മുതൽ 30 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിച്ചേക്കാം. English Summary:
Lebanon Indiana Shooting: A cleaning worker was fatally shot in Indiana after mistakenly arriving at the wrong house. The homeowner faces voluntary manslaughter charges, raising questions about the state\“s Stand-Your-Ground law.