ന്യൂഡൽഹി ∙ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ സമവായമായില്ലെങ്കിൽ അടുത്ത വ്യാഴാഴ്ച വൈസ് ചാൻസലറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, പി.ബി. വരാലേ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
- Also Read സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ: എപ്പോഴും ലൈംഗിക അതിക്രമമല്ലെന്ന് കോടതി
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ. എന്നാൽ, ഈ ശുപാർശ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയാറല്ല. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. പ്രിയ ചന്ദ്രനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ. ഇവിടത്തേക്ക് മുഖ്യമന്ത്രി ചാൻസലർക്ക് കൈമാറിയ മുൻഗണനാ പാനലിൽ ഒന്നാം സ്ഥാനത്ത് ഡോ. സജി ഗോപിനാഥാണ്. സുപ്രീം കോടതി രൂപീകരിച്ച രണ്ട് സെർച്ച് പാനലുകളിലും സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകൾ ഉള്ളതിനാലാണ് ഗവർണർ ഇവരുടെ പേരുകൾ ശുപാർശ ചെയ്യുന്നതെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
- Also Read എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
സർവകലാശാല വൈസ് ചാൻസലർ ആയിരുന്നപ്പോൾ കണക്കുകൾ സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നാണ് സജി ഗോപിനാഥിന് എതിരായ ഗവർണറുടെ പരാതി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുവേണ്ടി അനധികൃത അദാലത്ത് നടത്തി തോറ്റ എൻജിനിയറിങ് വിദ്യാർഥികളെ വിജയിപ്പിച്ച വ്യക്തിയാണ് ഡിജിറ്റൽ സർവകലാശാലയിലേക്ക് രണ്ടാം പേരുകാരിയായി സർക്കാർ ശുപാർശ ചെയ്യുന്ന രാജശ്രീയ്ക്ക് നേരെ ഗവർണറുടെ ആരോപണം.
- ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
- യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
- 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
MORE PREMIUM STORIES
English Summary:
Supreme Court Urges Consensus on VC Appointments: Kerala VC Appointment is facing a deadlock between the Governor and the state government, as addressed by the Supreme Court. The court urged both parties to reach a consensus regarding the appointment of Vice-Chancellors in universities, particularly the Digital and Technical Universities, and threatened to issue an order appointing the Vice-Chancellor if no agreement is reached by next Thursday. |