കൊല്ലം ∙ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിക്ക് പിന്നാലെ എന്‍ഐഎയും സിബിഐയും വരുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അപ്പോള്‍ കിടന്ന് കൈയ്യും കാലുമിട്ട് അടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം കോര്‍പറേഷനിലെ ബിജെപി പ്രകടന പത്രിക പ്രകാശന ചടങ്ങിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേസില്‍ ഇ.ഡി അന്വേഷണം ആകാമെന്നു ഹൈക്കോടതി പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംവിധാനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ജനങ്ങളെ മാത്രമേ സിപിഎമ്മിനു പറ്റിക്കാന്‍ കഴിയൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
- Also Read ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു
ഒന്നു വഴിമാറാൻ തള്ളിയതിനുള്ള നിയമ നടപടികള്‍ താൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിൽ എന്തോ സംഭവിച്ചെന്ന് പറഞ്ഞ് ഒറ്റിയ സമൂഹം കേരളത്തിലുണ്ട്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ് അയച്ചത് നേരിട്ട് ഹാജരാകാൻ വേണ്ടിയല്ല. മറുപടി കൊടുക്കാൻ വേണ്ടിയാണ്. കിഫ്ബി ആയാലും എന്ത് ബി ആയാലും കണക്കുവേണം. നാട്ടുകാരെ പറ്റിക്കാനാകും, പക്ഷേ സര്‍ക്കാര്‍ സംവിധാനത്തിൽ അത് നടക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
- Also Read ഒടുവിൽ ‘ബ്രഹ്മാസ്ത്ര പ്രയോഗം’: ‘രാഹുലിനെ പുറത്താക്കിയത് ഒറ്റക്കെട്ടായി; എഐസിസി അനുമതിയോടെ’
നേമത്തെ ജനങ്ങൾ ബിജെപിയെ വിജയിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് താൻ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
English Summary:
Sabarimala gold scam: Suresh Gopi has announced to involve the NIA and CBI in addition to the ED, Speaking at a BJP event in Kollam, he warned that there must be accountability and that systems cannot be fooled, referencing other ongoing probes in Kerala. |