ടെഹ്‌റാൻ ∙ പാശ്ചാത്യ മുതലാളിത്തം സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഇറാന്റെ കാഴ്ചപ്പാടാണ് പാശ്ചാത്യ നിലപാടുകളേക്കാൾ ശ്രേഷ്ഠമെന്നും ഖമനയി എക്സിൽ കുറിച്ചു. സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള ഇറാന്‍റെ നിലപാടുകൾ ആഗോള തലത്തിൽ വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഖമനയിയുടെ പ്രസ്താവന.സ്ത്രീകളെ ‘സംരക്ഷിക്കേണ്ട പുഷ്പങ്ങൾ’ എന്നാണ് ഖമനയി വിശേഷിപ്പിച്ചത്.
- Also Read പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സ്ഥാനമൊഴിഞ്ഞു; കാലാവധി അവസാനിക്കാൻ ഒന്നരവർഷം ബാക്കി നിൽക്കെ രാജി
‘വീട്ടിലെ മാനേജർമാരാണ് സ്ത്രീകൾ. എന്താണ് നീ അത് ചെയ്യാത്തത് ? ഇത് ചെയ്യാത്തത് ? എന്താണ് വീട് വൃത്തിയാക്കാത്തത്? എന്നൊന്നും ചോദിക്കാനുള്ള നിങ്ങളുടെ ജോലിക്കാരല്ല അവർ. സ്ത്രീകൾ പൂക്കളെ പോലെയാണ്. സംരക്ഷിക്കപ്പെടേണ്ട പുഷ്പങ്ങൾ. നിറം കൊണ്ടും മണം കൊണ്ടും ഗുണം കൊണ്ട് അവൾ നിങ്ങളെ സമ്പന്നമാക്കും’–ഖമനയി എക്സിൽ പറഞ്ഞു.
- Also Read ‘അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ മോശം അനുഭവം; രാഹുൽ ക്രിമിനൽ, ഷാഫിയുടെ മൗനം പരിഹാസമായി തോന്നി’
പാശ്ചാത്യ രാജ്യങ്ങൾ സ്ത്രീകളെ ഉപകരണമായും അടിമകളായും പരിമിതപ്പെടുത്തുകയാണെന്നും ഖമനയി കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യം എന്ന പേരിൽ ചില രാജ്യങ്ങൾ സ്ത്രീകളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. വീട്ടിലെ ഓരോ സ്ത്രീക്കും സ്നേഹം ലഭിക്കണം. ലോകത്ത് എവിടെയാണ് താമസിക്കുന്നതെങ്കിലും, ഇസ്‌ലാം പിന്തുടരുന്നതും ഇസ്‌ലാമിക നിയമങ്ങൾ പാലിക്കുന്നതും പുരുഷന്മാർക്കും സ്ത്രീകൾക്കും നല്ലതാണെന്നും ഖമനയി പറഞ്ഞു.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- ഗരുഡ വാഹനത്തിൽ എഴുന്നള്ളും ശ്രീ പത്മനാഭ സ്വാമി: പേമാരിയും പ്രളയനാശവും ഇല്ലാതാകാൻ ജല ജപം; ഭക്‌തർക്ക് പുണ്യം ചൊരിഞ്ഞ് മുറജപം
MORE PREMIUM STORIES
യുഎസിലെ കുടുംബഘടന തകരാൻ കാരണം അമേരിക്കൻ മുതലാളിത്തമാണ്. പിതാവില്ലാത്ത കുട്ടികൾ, തകരുന്ന കുടുംബ ബന്ധങ്ങൾ, യുവതികളെ പീഡിപ്പിക്കുന്ന ഗുണ്ടാസംഘങ്ങൾ, സ്വാതന്ത്ര്യം എന്ന പേരിൽ വർധിച്ചു വരുന്ന ലൈംഗിക അരാജകത്വം തുടങ്ങിയ ദുരവസ്ഥ പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബങ്ങളുടെ നില പ്രതിഫലിപ്പിക്കുന്നുവെന്നും ഖമനയി പറഞ്ഞു. English Summary:
Khamenei: Ayatollah Ali Khamenei\“s comments that Western capitalism is destroying the dignity of women, reducing them to tools and slaves. He contrasted this with the Islamic view, describing women as protected \“flowers\“ and managers of the home. |