search
 Forgot password?
 Register now
search

‘മോദിയുടെ മേൽനോട്ടത്തിൽ ശബരിമല; അതിന് ജനങ്ങള്‍ തീരുമാനിക്കണം, പരാതി നൽകിയത് എന്റെ വീട്ടിലെയും പെണ്‍കുട്ടി’

deltin33 2025-12-3 20:21:18 views 628
  



തിരുവനന്തപുരം∙ മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ അതിന് ജനം തീരുമാനമെടുക്കണമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്നുതൊട്ടുനോക്കാന്‍ പോലും കഴിയാതെ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ ഉത്തരവാദിത്തമാണ് രാജ്യത്തിനുവേണ്ടി ശരിയായി വോട്ട് ചെയ്യുക എന്നത്. കോര്‍പറേറ്റീവ് ഫെഡറലിസം ജനങ്ങളെ ദ്രോഹിക്കുന്ന ഭൂതമായാണ് ഞാൻ കാണുന്നത്. ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ അത് പറ്റില്ല. മോദി ശബരിമല എടുക്ക് എന്ന് പറഞ്ഞാല്‍ അത് പറ്റുമോ? ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ വിവിധ സ്ഥാനാർഥികൾക്കു വേണ്ടി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ശാസ്തമംഗലം വാർ‌ഡിൽ മുൻ ഡിജിപി ശ്രീലേഖയ്ക്കു വേണ്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.  

  • Also Read ഓൺലൈൻ ഡെലിവറി മുതൽ തട്ടുകട വരെ; ആ \“ഓൾ ഇന്ത്യ വൈറൽ സ്ഥാനാർഥി’ ഇവിടെയുണ്ട്   


‘‘58 പേരുമായി തിരുവനന്തപുരം കോർപറേഷന്‍ ഭരിക്കാന്‍ ബിജെപിക്ക് കഴിയണം. അല്ലാതെ വലിയ ഒറ്റക്കക്ഷി എന്നതിലൊന്നും ഞാന്‍ തൃപ്തനാവില്ല. ഒന്നോ രണ്ടോ മൂന്നോ പേരൊക്കെ ആണെങ്കില്‍ തട്ടിക്കളയുക എന്ന തരത്തിലുള്ള രാഷ്ട്രീയ അധമസംസ്‌കാരമുണ്ട് അവര്‍ക്ക്. കൊല്ലത്തെ അവസ്ഥ അറിയില്ലേ. കിരണ്‍ ബേദിക്ക് സാധിക്കാത്തത് ശ്രീലേഖയ്ക്ക് സാധിക്കട്ടെ. രാജീവ് ചന്ദ്രശേഖര്‍ കണ്ട ഒരു സ്വപ്‌നത്തെ ഇവിടത്തെ വിദ്യാഭ്യാസ മന്ത്രി അവഹേളിച്ചു. ഒളിംപിക്‌സ് ഭാരതത്തില്‍ വരുമെന്നു പ്രധാനമന്ത്രി പറഞ്ഞെങ്കില്‍ വരും. കേരളം അതിനു സജ്ജമാകണം. കേരളത്തിലെ സജ്ജതയുടെ മികവിലാണ് വേദിയുടെ കാര്യത്തില്‍ തീരുമാനം വരേണ്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തിന്റെയും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെയും അവസ്ഥ ഇപ്പോള്‍ എന്താണ് ? ഗ്രീന്‍ഫീല്‍ഡ് പിന്നെയും ഭേദമാണ്. ഇന്ത്യയില്‍ സുഗമമായി ഒളിംപിക്‌സ് നടന്നുവെന്ന് ലോകത്തിനു കാണിച്ചുകൊടുക്കണമെങ്കില്‍ 28 സംസ്ഥാനങ്ങളും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഒരുങ്ങണം. അവിടെയാണ് ട്രിപ്പിള്‍ എൻജിന്‍ സര്‍ക്കാരിന്റെ ഗുണം മനസിലാകുന്നത്. ഒളിംപിക്‌സ് ഭാരതത്തില്‍ സംഭവിക്കുമെങ്കില്‍ കേരളത്തിലും വരണം. അതിനു തുടക്കം കുറിക്കുന്നത് ഇവിടുത്തെ കോർപറേഷന്‍ ഓഫിസില്‍ നിന്നാകട്ടെ. ആറ്റുകാല്‍ പൊങ്കാലയുടെ അടുപ്പു കൂട്ടുന്ന ചുടുകട്ടകൊണ്ട് സ്റ്റേഡിയം ഉണ്ടാക്കാനാകില്ല.  

  • Also Read പിഎം ശ്രീ പദ്ധതി: ‘കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ്’: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജ്യസഭയിൽ   


ഒരു തോളില്‍ കൈവച്ചതിനു നിങ്ങള്‍ എല്ലാവരും എന്റെ ഒറ്റുകാരായില്ലേ. എന്നിട്ട് എന്തായി ? ജനങ്ങള്‍ തീരുമാനിച്ചില്ലേ. ജനാധിപത്യ ക്ഷേത്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. എയിംസ് കേരളത്തില്‍ എവിടെ വേണമെങ്കിലും വരാം. ആലപ്പുഴയുടെ നിലവിലെ അവസ്ഥ എന്താണെന്ന് നോക്കണം. തൃശൂരിലെ ജനങ്ങള്‍ ചരിത്രരചനയാണ് നടത്തിയത്. എന്നാല്‍, അവര്‍ക്കാണ് അവകാശപ്പെട്ടതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ഞാനൊരു നിലപാടാണ് പറഞ്ഞത്. ആലപ്പുഴയില്‍ എയിംസ് കൊണ്ടുവരുമെന്നല്ല ഞാന്‍ പറഞ്ഞത്. കേരളത്തില്‍ എവിടെ വേണമെങ്കിലും വന്നോട്ടെ’’ – സുരേഷ് ഗോപി പറഞ്ഞു.  
    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡനപരാതി വലിയ വിഷയം തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആ പെണ്‍കുട്ടി എന്റെ വീട്ടിലെയും പെണ്‍കുട്ടിയാണ്. അത് നിയമപരമായതാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇങ്ങനെയുള്ള വിഷയം ബാധിക്കാന്‍ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. English Summary:
Suresh Gopi speaks: Suresh Gopi emphasizes the people\“s role in deciding if Sabarimala should be under Modi\“s supervision. He highlights the importance of responsible voting.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
463248

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com