കൽപറ്റ ∙ ആശാ പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി. ആശാ വർക്കർമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയുണ്ടോ എന്ന് പാർലമെന്റിൽ പ്രിയങ്ക ഉന്നയിച്ച ചോദ്യത്തിന് ആശാ പ്രവർത്തനം സന്നദ്ധ പ്രവർത്തനം മാത്രമാണെന്ന കേന്ദ്രസർക്കാരിന്റെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അവർ.
- Also Read സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച കൂടി അവധി, ചര്‍ച്ചകള്‍ സജീവമാക്കി സര്‍ക്കാര്‍; ഡിസംബര്‍ 5ന് ഓണ്‍ലൈന്‍ യോഗം
ആശമാർ ഗ്രാമീണ ആരോഗ്യ വ്യവസ്ഥയുടെ നട്ടെല്ലാണെന്നും കോടിക്കണക്കിനു ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണെന്നും അവർ പറഞ്ഞു. വിപുലമായ ഉത്തരവാദിത്വങ്ങളും ദീർഘ സമയത്തെ പ്രവർത്തനവും അവരിൽ നിന്ന് ആവശ്യപ്പെടുമ്പോഴും പ്രധാനമന്ത്രി അവരെ തൊഴിലാളികളായി അംഗീകരിക്കാൻ തയാറാവുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ആഴ്ചയിൽ നാൽപ്പത് മണിക്കൂറിനു മേൽ ജോലി ചെയ്യുമ്പോഴും മിനിമം കൂലിക്ക് എത്രയോ താഴെ ലഭിക്കുന്ന ഓണറേറിയം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അവർ കൂടുതൽ അംഗീകാരം അർഹിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Recognize ASHA workers as laborers’: Priyanka urges Central Government |