deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മുൻ കൗൺസിലർ മന്ത്രിയായെങ്കിൽ മുൻ എംഎൽഎ പഞ്ചായത്തംഗം ആകണ്ടേ ! ഈ വീട് മന്ത്രിക്കും എംഎൽഎക്കും കൗൺസിലർക്കും സ്വന്തം

deltin33 2025-12-1 23:51:01 views 787

  



ഭാര്യ എംഎൽ‌എ ആയിരുന്നപ്പോൾ ഭർത്താവ് കോർപറേഷൻ കൗൺസിലർ. വർഷങ്ങൾ കഴിഞ്ഞ് ഭർത്താവ് എംഎൽഎയും മന്ത്രിയുമായപ്പോൾ മുൻ എംഎൽഎയായ ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. മന്ത്രി ജി.ആർ. അനിലിന്റെയും ഭാര്യ മുൻ എംഎൽഎ  ആർ. ലതാദേവിയുടെയും വീട്ടിലാണ് ഈ സഭാഐക്യം. പക്ഷേ മന്ത്രി ഭാര്യയ്ക്ക് വേണ്ടി പ്രചാരണത്തിന് പോകുന്നില്ല. അതിനു കാരണം വേറെയാണ്. 10 വർഷം തിരുവനന്തപുരം കോർപറേഷനിലെ നേമം വാർഡിലെ കൗൺസിലറായിരുന്നു ജി.ആർ.അനിൽ. 5 വർഷം ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അനിൽ കൗൺസിലറായിരുന്ന കാലയളവിൽ ഭാര്യ ആർ. ലതാദേവി കേരള നിയമസഭയിൽ‌ എംഎൽഎ ആയിരുന്നു. ഇപ്പോൾ ലതാദേവി ചടയമംഗലത്ത് നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോൾ അനിലാകട്ടെ സംസ്ഥാന മന്ത്രിസഭയിൽ‌ അംഗവും.  

  • Also Read ‘പ്രചാരണത്തിനിറങ്ങുമ്പോൾ കാണും, കുടുംബ ബന്ധത്തെ ബാധിക്കില്ല; മത്സരം കഠിനം’; കോളയാട്ടെ ‘നാത്തൂൻ പോര്’   


പുതിയ തലമുറ കടന്നുവരാൻ അവസരമൊരുക്കുക എന്നതാണ് മുഖ്യമായ വിഷയമെന്നും ഇനി ഒരു അവസരം കിട്ടിയാൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്നും മന്ത്രി ജി.ആർ. അനിൽ. ഭാര്യ ആർ. ലതാദേവി മത്സരിക്കുന്ന ചടയമംഗലത്ത് ഇതുവരെ പ്രചാരണത്തിനു പോയില്ല. അവിടെ പ്രചാരണത്തിനു പോകേണ്ട ആവശ്യമില്ല. അതിന് പ്രാപ്തിയുള്ള പാർട്ടി അവിടെയുണ്ടെന്നും ജി.ആർ. അനിൽ.

  • Also Read വാർ‍ഡ് റിസർവ്ഡ് ഫോർ മുല്ലക്കപ്പറമ്പ് തറവാട്! ഏത് മുന്നണി ജയിച്ചാലും ഈ തറവാട്ടിലെ ഒരാളാകും അംഗം   


∙ ഒരേ സമയം താങ്കൾ കൗൺസിലറും ഭാര്യ എംഎൽഎയും ആയിരുന്നല്ലോ. അക്കാലം എങ്ങനെയായിരുന്നു ?
രണ്ടുപേരും പൊതുപ്രവർത്തന രംഗത്ത് നിൽക്കുമ്പോൾ അതൊന്നും തടസമായിരുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യ മത്സരിക്കുന്നുണ്ട്. വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകരായി നേതൃനിരയിൽ എത്തിയവരാണ് ഞങ്ങൾ രണ്ടുപേരും. കുടുംബജീവിതം തടസമാകാതെ കൈകാര്യം ചെയ്തുകൊണ്ടുപോകാൻ കഴിയുന്നതു കൊണ്ട് വേറെ വിഷയങ്ങളൊന്നുമില്ല.
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ഇനിയൊരു അവസരം ലഭിച്ചാൽ കോർപറേഷനിലേക്ക് വീണ്ടും മത്സരിക്കുമോ. അങ്ങനെയൊരു ട്രെൻഡ് ഇപ്പോഴുണ്ടല്ലോ ?
തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് വ്യക്തിപരമായ താൽപര്യമല്ല. പൊതുവിൽ പുതിയ തലമുറ കടന്നുവരാൻ അവസരമൊരുക്കുക എന്നതാണ് മുഖ്യമായ വിഷയം. നല്ല കഴിവുള്ള പുതിയ തലമുറയിലെ ആൾക്കാരെ ഇത്തരം ചുമതലകൾ ഏൽക്കാൻ ഞങ്ങൾ‌ കൊണ്ടുവരാറുണ്ട്. മന്ത്രിയായ ആൾക്കാരൊക്കെ പഞ്ചായത്തിലേക്കും കോർപറേഷനിലേക്കും മത്സരിക്കണമെന്ന നിലപാട് ഞങ്ങൾക്കില്ല.  

  • Also Read തങ്കുവാണ് താരം; തട്ടുകടയിൽ നിന്ന് അങ്കത്തട്ടിലേക്ക് ഒരു സിപിഐ സ്ഥാനാർഥി   


∙ ലതാദേവി ഇപ്പോൾ ചടയമംഗലത്ത് സ്ഥാനാർഥിയാണല്ലോ. പ്രചാരണത്തിന് പോകുമോ ?
ഞാൻ ഇതുവരെ അവിടെ പോയില്ല. അതിന്റെ ആവശ്യമില്ല. അതിന് പ്രാപ്തിയുള്ള പാർട്ടി അവിടെയുണ്ട്. എന്റെ കുടുംബവും വീടുമൊക്കെയുള്ള സ്ഥലമാണ് അത്. എന്നിട്ടും ഞാൻ‌ പോയില്ല. എനിക്ക് തിരുവനന്തപുരത്ത് പാർട്ടി ചുമതലകളുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ ഒരു ദിവസത്തേക്ക് പോകും.  

  • Also Read മൂന്ന് മണ്ഡലങ്ങളുടെയും പഞ്ചായത്തുകളുടെയും അതിർത്തിയും സംഗമസ്ഥാനവും; സ്ഥാനാർഥികളുടെ സ്വന്തം നടവയൽ നാൽക്കവല   


∙ ഏതാണിഷ്ടം. എംഎൽഎയോ കൗൺസിലറോ ?
കൗൺസിലറായി പ്രവർത്തിച്ച കാലം തന്നെയാണ്. ഒരുപാട് മാനസിക സംഘർഷങ്ങൾ ഉണ്ടെങ്കിൽ പോലും നമ്മൾ ഒരു പ്രശ്നം പരിഹരിക്കുമ്പോൾ താഴെത്തട്ടിൽ നിന്നും ലഭിക്കുന്ന സന്തോഷവും വാത്സല്യവും താഴെത്തട്ടിലെ ജനപ്രതിനിധിയ്‌ക്കെ ലഭിക്കുകയുള്ളൂ. മന്ത്രി എന്ന നിലയിൽ സന്തോഷമില്ലെന്നല്ല. അങ്ങനെ വ്യാഖ്യാനിക്കേണ്ട. ഓരോന്നും ഓരോ ചുമതലകളാണ്. ഇപ്പോഴും ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന പൊതുപ്രവർത്തകനാണ് ഞാൻ.  

  • Also Read വോട്ടുകാര്യം ഇവർക്ക് വീട്ടുകാര്യം; ജനവിധി തേടി ദമ്പതികൾ   


∙ 2010ൽ കൗൺസിലർ പദവിയിൽ നിന്നൊഴിഞ്ഞ ശേഷം പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് മത്സരിക്കുന്നത്. ആ വിടവിന് കാരണം ?
പാർട്ടി പറഞ്ഞിട്ടാണ് മത്സരിക്കുന്നതും മാറിനിൽക്കുന്നതും. 2 ടേം കഴിഞ്ഞാൽ മാറുക എന്നത് അനിവാര്യതയാണ്. നിവൃത്തിയില്ലാതെ വരുമ്പോഴാണ് മൂന്നാമതും മത്സരിക്കേണ്ടി വരുന്നത്. കമ്മിറ്റിയിൽ മൂന്നിൽ രണ്ട് പേർ ആവശ്യപ്പെട്ടാൽ മാത്രമേ മൂന്നാമത് മത്സരിക്കാവൂ എന്നാണ് പാർട്ടി നിലപാട്. എനിക്ക് അന്ന് കോർപറേഷനിലെ ഏത് സീറ്റിൽ വേണമെങ്കിലും മത്സരിക്കാമായിരുന്നു. എന്നാൽ‌ അതല്ലല്ലോ മുഖ്യമായ ചുമതല. അതിനപ്പുറം പാർട്ടി പറയുന്ന സംഘടന ചുമതലയല്ലേ പ്രധാനം.   

  • Also Read വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?   


∙ താങ്കൾ മാറിയതിനു ശേഷം കഴിഞ്ഞ 15 വർഷമായി നേമം വാർഡിൽ എൽഡിഎഫ് ജയിച്ചിട്ടില്ല. അക്കാര്യത്തിൽ വിഷമമുണ്ടോ ?
വളരെ വലിയ വിഷമമുണ്ട്. കഴിഞ്ഞ തവണ 12 വോട്ടിനാണ് എൽഡിഎഫിന്റെ സ്ഥാനാർഥി പരാജയപ്പെട്ടത്. പിന്നീട് വികസനപ്രവർത്തനങ്ങൾക്ക് വേഗത ലഭിച്ചിട്ടില്ല. മറ്റുള്ള ജനപ്രതിനികൾ‌ വന്ന ശേഷം ആ വാർഡിലെ വികസനപ്രവർത്തനങ്ങളിൽ പോരായ്മ ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ അവിടെ ചെല്ലുമ്പോഴൊക്കെ പ്രദേശവാസികൾ‌ പറയുന്നത്.
  English Summary:
Minister GR Anil and Wife R. Latha Devi\“s Unique Political Journey: Minister Anil refrains from campaigning for her, emphasizing the party\“s capabilities and the importance of nurturing new leadership.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

710K

Threads

0

Posts

2110K

Credits

administrator

Credits
214459