തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഗോദയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ 5 നഗരസഭാ വാർഡിലും 43 പഞ്ചായത്ത് വാർഡിലും 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്ന ജില്ലയിലാണ് ഇത്രയും സ്ഥലങ്ങളിൽ സ്ഥാനാർഥികളില്ലാത്തത്. എൻഡിഎയുടെ ഘടകകക്ഷികളും ഇവിടെ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാർഡുകളിലും ബിജെപി ഉൾപ്പെട്ട എൻഡിഎയ്ക്ക് സ്ഥാനാർഥികളുണ്ട്.
- Also Read പുനലൂർ നഗരസഭയിൽ മിക്കയിടത്തും ബിജെപിക്ക് സ്ഥാനാർഥികളില്ല; മികച്ച പ്രകടനം നടത്തിയ വാർഡിലും ‘താമര’യിൽ മത്സരിക്കാൻ ആളില്ല
എവിടെ സ്‌ഥാനാർഥി?
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞതോടെ ജില്ലകളിൽ പ്രധാന മുന്നണികൾക്ക് സ്ഥാനാർഥികൾ ഇല്ലാത്ത സീറ്റുകളുടെ എണ്ണവും വ്യക്തമായി. കൂടുതൽ സീറ്റുകളിൽ എൻഡിഎക്കാണ് സ്‌ഥാനാർഥി ഇല്ലാത്തത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ.
- Also Read ആത്മഹത്യശ്രമം നടത്തിയതിനെ തുടർന്ന് ബിജെപി സ്ഥാനാർഥിത്വം നൽകിയ ശാലിനിക്കെതിരെ വിമത രംഗത്ത്
തിരുവനന്തപുരം
എൻഡിഎ- 50 സീറ്റ്.
തൃശൂർ
എൻഡിഎ- 19 സീറ്റ്
യുഡിഎഫ്- 1 സീറ്റ്
കോഴിക്കോട്
എൻഡിഎ- 4 സീറ്റ്.
പത്തനംതിട്ട
എൻഡിഎ - 30 സീറ്റ്.
യുഡിഎഫ് - 2 സീറ്റ്
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
കോട്ടയം
എൻഡിഎ- 169 സീറ്റ്
പാലക്കാട്
എൻഡിഎ- 158 സീറ്റ്
യുഡിഎഫ്-1 സീറ്റ്.
എൽഡിഎഫ്- 2 സീറ്റ്.
എറണാകുളം
എൻഡിഎ- 5 സീറ്റ്.
യുഡിഎഫ്- 3 സീറ്റ്
കൊല്ലം
എൻഡിഎ- 20 സീറ്റ്
ആലപ്പുഴ
എൻഡിഎ - 36 സീറ്റ്
യുഡിഎഫ് - 2 സീറ്റ്.
മലപ്പുറം
എൻഡിഎ- 1200 സീറ്റ്
ഇടുക്കി
എൻഡിഎ- 220 സീറ്റ്
എൽഡിഎഫ്- 2 സീറ്റ്
കണ്ണൂർ
എൻഡിഎ- 391 സീറ്റ്
യുഡിഎഫ്- 14 സീറ്റ്.
വയനാട്
എൻഡിഎ- 48 സീറ്റ്.
കാസർകോട്
എൻഡിഎ- 96 സീറ്റ്
എൽഡിഎഫ്- 33 സീറ്റ്.
യുഡിഎഫ്- 23 സീറ്റ്. English Summary:
BJP Candidate Shortage in Kerala Local Body Elections: BJP Candidate Shortage in Kerala Local Elections is a critical issue. Several wards lack BJP candidates, raising concerns about the party\“s presence in local governance, especially in Thiruvananthapuram district. |