കണ്ണൂർ ∙ കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. സംഭവത്തിനു പിന്നാലെ മകൻ സജീവനെ (58) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
What you should read next
- മകളെ കനാലിൽ മുക്കിക്കൊന്നു, കൊലപാതകം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ; പ്രതിയെ പിടികൂടി പൊലീസ് Latest News
പള്ളിയാംമൂലയിലെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ശാന്തയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയടിച്ച് വീണ ശാന്തയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സജീവൻ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ ചെലവിനു കൊടുക്കാത്തതിനെ കുറിച്ച് ചോദിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു.
JUST IN
-
44 SECONDS AGO മദ്യപിച്ചെത്തിയ മകൻ അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞു; വയോധികയ്ക്ക് ദാരുണാന്ത്യം Latest News
-
36 MINUTES AGO സാമ്പത്തിക വളർച്ചയിലും ‘തോറ്റ്’ പാക്കിസ്ഥാൻ; ‘കുറ്റം’ ജനത്തിന്, ജനസംഖ്യ പിടിച്ചുകെട്ടണമെന്ന് ധനമന്ത്രി, കോണ്ടം വാങ്ങാൻ കാശില്ല! Economy
-
42 MINUTES AGO റഷ്യയെ കയ്യൊഴിഞ്ഞ് ഇന്ത്യ; എണ്ണ വാങ്ങിക്കൂട്ടി റെക്കോർഡിട്ട് ചൈനയുടെ ‘രക്ഷാപ്രവർത്തനം’, ഇറാന്റെ എണ്ണയ്ക്ക് ഇസ്രയേലിന്റെ പൂട്ട് Economy
VIEW MORE
English Summary:
Tragedy in Kannur: An 88-year-old woman in Kannur, Kerala, has tragically died from injuries after her intoxicated son threw her from a chair. Police have arrested the son, Sajeevan, in connection with the death of his mother, V. Shantha. |